drama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
drama എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 നവംബർ 15, വെള്ളിയാഴ്‌ച

ഭൂമിക്കൊരു സാന്ത്വനം

ട്രൂപ്പ്  : നാട്യനൗക, വിർജീനിയ.

നാടകം : ഭൂമിക്കൊരു സാന്ത്വനം 

കഥാപാത്രങ്ങൾ: നന്മ, തിന്മ, അച്ഛൻ, അമ്മ, രണ്ട് മക്കൾ, ഒരു കൈക്കുഞ്ഞ്.

Scene 1

[After intro. നന്മ അരങ്ങത്ത് പ്രവേശിക്കുന്നു. Central overhead light or spot light to light only the character. രംഗത്ത് വെളിച്ചം തെളിയുന്നു...]

നന്മ : Ladies and gentlemen, how are you all doing? I know you guys are doing good... no? I am not hearing anything.. ok. ok
ഓ, ഞാനെന്തിനാ ആംഗലേയത്തിൽ സംസാരിക്കുന്നത്? നിങ്ങൾ ഏവരും മലയാളികൾ ആണല്ലോ. അപ്പോൾ നമുക്ക് മലയാളത്തിൽത്തന്നെ തുടരാം. വിഷയം എന്താണെന്ന് നിങ്ങൾക്ക് ഇപ്പോൾത്തന്നെ  മനസ്സിലായിക്കാണുമല്ലോ. വളരെ ഗൗരവമുള്ള വിഷയമാണ്... ആഗോളവിഷയമാണ്... നമ്മുടെ സ്വന്തം കേരളക്കരയെ ബാധിക്കുന്ന വിഷയമാണ്. ഇനി വരുന്ന രംഗങ്ങൾ കൺ‌തുറന്നു കാണുക. മനസ്സിരുത്തി കൺ‌തുറന്നു കാണുക... കണ്ടുകൊണ്ടേ ഇരിക്കുക.. കണ്ടുകൊണ്ടേ ഇരിക്കുക....

[കണ്ടുകൊണ്ടേ ഇരിക്കുക എന്ന്  പലപ്രാവശ്യം താഴ്ന്ന ശബ്ദത്തിൽ ഉരുവിട്ടുകൊണ്ട് നന്മ രംഗം വിടുന്നു.]


[കുട്ടികൾ തമാശകളൊക്കെ പറഞ്ഞു കൊണ്ട് സ്കൂളിൽ നിന്നും വീട്ടിലേക്ക് നടന്നു പോകുന്നു . എതിർവശത്ത് നിന്ന് തിന്മ പ്രവേശിക്കുന്നു. തിന്മയുടെ നടത്തത്തിൽ ഒരു നിഗൂഢതയുള്ളത് പോലെ തോന്നിക്കുന്നു. കുട്ടികളും തിന്മയും പരസ്പരം മറികടക്കുന്നു. കുട്ടികൾ തിന്മയെത്തന്നെ സാകൂതം നോക്കിക്കൊണ്ടാണ് നടക്കുന്നത്. മറികടന്നപ്പോൾ അവർ തിന്മയെ തിരിഞ്ഞ് നോക്കുന്നുണ്ട്. കുട്ടികൾ വീണ്ടും മുന്നോട്ട് നടന്നപ്പോൾ തീർത്തും അപ്രതീക്ഷിതമായി തിന്മ അവരെ ശബ്ദമുണ്ടാക്കി വിളിക്കുന്നു.]

തിന്മ: ശ്.. ശ്... 

[കുട്ടികൾ നടത്തം നിർത്തി, ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നു. തിന്മ അവരെ കൈ കൊണ്ട് ആംഗ്യം കാട്ടി അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ തിന്മയുടെ അടുത്തേക്ക് പോകാൻ മടിച്ച് അവിടെത്തന്നെ നിൽക്കുന്നു. തിന്മ വീണ്ടും ആംഗ്യം കാണിച്ച് വീണ്ടും അടുത്തേക്ക് വിളിക്കുന്നു. കുട്ടികൾ വരാത്തത് കൊണ്ട് തിന്മ അവരുടെ അടുത്തേക്ക് നീങ്ങുന്നു. കുട്ടികൾ ഭയപ്പാടോടെ ഓടാൻ ഭാവിക്കുന്നു.]

തിന്മ: അവിടെ നിൽക്കൂ... നിങ്ങളെ ഞാനൊന്നും ചെയ്യില്ല... പകരം നിങ്ങൾക്ക് ഞാനൊരു സമ്മാനം തരാം...

[കുട്ടികൾ നിൽക്കുന്നു. തിന്മ അവരുടെ അടുത്തെത്തുന്നു]

കുട്ടി(Girl): ആരാ... നിങ്ങളെ കണ്ടിട്ട് പേടി തോന്നുന്നു....

തിന്മ: അയ്യോ മക്കളേ എന്നെ പേടിക്കുകയേ വേണ്ട... പകരം ഞാൻ നിങ്ങളെ സഹായിക്കാൻ വന്നതാണ്... ഞാൻ പറയുന്നത് കേൾക്കാമെങ്കിൽ നിങ്ങൾക്ക് കൂടുതൽ പണം ഉണ്ടാക്കാം... ആവോളം ചോക്ക്ലേറ്റും ഐസ്ക്രീമുമൊക്കെ വാങ്ങിക്കഴിക്കാം. പണം ഉണ്ടായാൽ പിന്നെ നാട്ടുകാരൊക്കെ നിങ്ങൾ പറയുന്നത് പോലെ കേൾക്കും...കാറിൽ രാജാവിനെപ്പോലെ സ്കൂളിൽ പോകാം. എന്താ നിങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണ്ടാന്നുണ്ടോ?

കുട്ടി(Boy): വേണം... ഞങ്ങൾക്ക് കൂടുതൽ പണവും പത്രാസും വേണം...

തിന്മ: ആ... അതാണ്... പണം.... പണം ആർക്കാണ് വേണ്ടാത്തത്... പണം തരുന്ന സുഖം... അതാണ് യഥാർത്ഥ സുഖം... എന്നാൽ മാമൻ പറയുന്നത് പോലെ കേൾക്കാമോ....

കുട്ടി(Girl): കേൾക്കാം... [boy agreeing to it by action]

തിന്മ: പക്ഷേ പണം വേണമെങ്കിൽ  സംഗതി രഹസ്യമായിരിക്കണം... അച്ഛനോടും അമ്മയോടും പോലും ഇപ്പോൾ പറയരുത്... പണം കയ്യിൽ കുമിഞ്ഞ് കൂടിയതിന് ശേഷം.. ഒരു ദിവസം സർപ്രൈസായിട്ട് അവരോട് പറഞ്ഞാ മതി... റെഡിയാണോ....?

കുട്ടി(Girl): അതിന് ഞങ്ങളെന്താണ് ചെയ്യേണ്ടത്...? 

[തിന്മ ഒരു പൊതി മൂത്ത കുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിക്കുന്നു... കുട്ടികൾ വാങ്ങുന്നില്ല.]

കുട്ടി(Boy): അയ്യോ... ഇതെന്താ...?

തിന്മ: മടിക്കേണ്ട... ധൈര്യമായി വാങ്ങിച്ചോളൂ... ഈ പൊതി സൂക്ഷിച്ചു വയ്ക്കണം. ഇതിൽ ഇരുപത് കുഞ്ഞ് കുഞ്ഞ് പൊതികളുണ്ട്... നിങ്ങൾ...  ഈ ഓരോ കുഞ്ഞ് പൊതികളും രഹസ്യമായി.... നിങ്ങളുടെ കൂട്ടുകാർക്ക് വിൽക്കണം. ഓരോ പൊതിക്കും മാമൻ നൂറ് രൂപാ വീതം നിങ്ങൾക്കു തരും... എത്ര രൂപാ...?

കുട്ടികൾ(Together): നൂറ് രൂപ...??

തിന്മ: അതെ നൂറ് രൂപാ... അപ്പോൾ 20 പൊതികൾ വിറ്റാൽ നിങ്ങളുടെ കീശയിൽ എത്ര പൈസയ്ണ്ടാവും ?

[കുട്ടികൾ കണക്ക് കൂട്ടുന്നത് പോലെ ഭാവിക്കുന്നു...  പരസ്പരം സംസാരിക്കുന്നു... ഒടുവിൽ രണ്ടുപേരും ഒരു ധാരണയിൽ എത്തുന്നു]

കുട്ടി (Boy):  2000 രൂപ... 

തിന്മ: മിടുക്ക....  അപ്പോ വിൽക്കാമോ....

കുട്ടി(Girl):  അതിന്... ഞങ്ങൾക്ക് വിൽക്കാൻ അറിയില്ലല്ലോ...

തിന്മ: അത് സാരമില്ല... വിൽക്കാനുള്ള വിദ്യകൾ ഞാൻ നിങ്ങളെ പഠിപ്പിക്കാം...  

കുട്ടികൾ: (പരസ്പരം കുശുകുശുക്കുന്നു)

തിന്മ:നിങ്ങൾ ഈ പൊതി വിൽക്കുകയാണെങ്കിൽ... ഒരു മാസം കൊണ്ട്... നിങ്ങൾക്ക് ഒരു ലക്ഷം രൂപയുണ്ടാക്കാം... അങ്ങനെ ഒരു കൊല്ലം കൊണ്ട് പന്ത്രണ്ട് ലക്ഷം രൂപായുണ്ടാക്കാം... കൂടുതൽ വിറ്റാൽ.. അതിലും കൂടുതൽ...

കുട്ടി (Girl): ന്റമ്മോ... പന്ത്രണ്ടു ലക്ഷമോ... 

കുട്ടി(Boy): അതൊക്കെ ഒരുപാടു പൈസയല്ലേ...  അത്രയും പണം എവിടെയാ വയ്ക്കുക ...

[കുട്ടികൾ പിന്നെയും കുശുകുശുക്കുന്നു]

തിന്മ: അതൊന്നും നിങ്ങൾ വിഷമിക്കേണ്ട... അതിനൊക്കെയല്ലേ മാമൻ നിങ്ങളുടെ കൂടെയുള്ളത്... അങ്ങനെ വിറ്റ് വിറ്റ് നിങ്ങളുടെ കയ്യിൽ പണം  കുമിഞ്ഞ് കൂടിയാൽ.... ദാ... ആ കാണുന്ന മലയില്ലേ.... ആ സ്ഥലം മുഴുവനും നിങ്ങൾക്ക് വില കൊടുത്ത് വാങ്ങാം... അവിടത്തെ മരങ്ങൾ വെട്ടി വിൽക്കാം... പിന്നെ ആ മല ഇടിച്ച് നിരത്തി റിസോർട്ട് ഉണ്ടാക്കാം... അവിടെ കൊട്ടാരം പണിയാം... കൂടുതൽ കൂടുതൽ പൈസയുണ്ടാക്കാം... നമ്മുടെ സുരേന്ദ്രൻ മുതലാളിയെപ്പോലെ... 

കുട്ടികൾ(Together): ആ.. ആ... എന്നാ ഞങ്ങൾ റെഡിയാണ് ...

തിന്മ: ആ... അങ്ങനെയാണ് നല്ല കുട്ടികൾ... നിങ്ങളിനി ലക്ഷപ്രഭുക്കളാണ്... അല്ല കോടീശ്വരന്മാരാവാൻ പോവ്വാണ്.... അപ്പോ ഈ കെട്ട് ധൈര്യമായി പിടിച്ചോളൂ... (കെട്ട് കുട്ടികൾക്ക് നേരെ നീട്ടുന്നു... കുട്ടികൾ അത് വാങ്ങുന്നു.) ബാക്കി കാര്യങ്ങൾ ഞാൻ പിന്നാലെ പറഞ്ഞ് തരാം കേട്ടോ...

കുട്ടി(Boy): എന്നാപിന്നെക്കാണാം മാമാ... ബൈ....

[എല്ലാം അംഗീകരിച്ച ഭാവത്തിൽ കുട്ടികൾ രംഗം വിടുന്നു... തിന്മയും ബൈ പറയുന്നു]

തിന്മ: (വളരെ നിഗൂഢവും, ക്രൂരവുമായ ഭാവത്തിൽപാവം കുട്ടികൾ... അവരിനി എന്റെ അടിമകൾ... അവരിനി പൈസക്കായിവരും... അവരുടെ അവയവങ്ങൾ ഞാൻ ചൂഴ്ന്നെടുക്കും... എന്റെ കച്ചവടം പൊടിപൊടിക്കും... ഈ കാണുന്ന കാട് മുഴുവൻ വെട്ടിത്തെളിച്ച്, മലകൾ മുഴുവൻ ഇടിച്ച്... വയലുകൾ നിരത്തി റിസോർട്ടുകളും മാളുകളും പണിയും....  അതെനിക്കൊരു ലഹരിയാണ്.. ഹഹഹഹ...

[ലൈറ്റ് അണയുന്നു... ]

Scene 2 

[അരങ്ങത്ത് ലൈറ്റ് വീണ്ടും തെളിയുന്നു... സന്തോഷകരമായൊരു കുടുംബരംഗം; ചുരം സിനിമയിലെ താഴെപ്പറയുന്ന ഗാനം പശ്ചാത്തലത്തിൽ:
"താരാട്ടിൻ ചെപ്പുതുറക്കും ഉണ്ണിക്കണ്ണാ മിഴിപ്പൂട്ട്... 
 താരാട്ടിൻ ചെറു ചെപ്പു തുറക്കും ഉണ്ണിക്കണ്ണാ മിഴിപൂട്ട്..." ]

[അച്ഛൻ, അമ്മ, ആൺകുട്ടി, പെൺകുട്ടി. അമ്മയുടെ കൈയ്യിൽ ഒരു കൈക്കുഞ്ഞ്. അമ്മ കുഞ്ഞിനെ താരാട്ടുന്നു. അച്ഛനും മൂത്ത കുട്ടികളും പലതരത്തിലുള്ള ഗൃഹാന്തരീക്ഷ പരിപാടികളിൽ ഏർപ്പെടുന്നു. ഏകദേശം രണ്ട് മിനുട്ട് കഴിഞ്ഞ് രംഗം അവസാനിക്കുന്നു.]

[വളരെ സന്തോഷകരമായ ഭാവങ്ങളോടെ കുടുംബം സ്റ്റേജിൽ നിന്നും പോകുന്നു. നന്മ പ്രവേശിക്കുന്നു.]

Scene 3 

നന്മ: നിങ്ങൾ കണ്ടില്ലേ...? എത്ര സന്തോഷകരമായ ജീവിതം? ആരും അസൂയപ്പെട്ടുപോകും... അല്ലേ... 

[പെൺകുട്ടിയും ആൺകുട്ടിയും പ്രവേശിക്കുന്നു. നന്മയെ ശ്രദ്ധിക്കുന്നു. നന്മ കുട്ടികളേയും ശ്രദ്ധിക്കുന്നു]

കുട്ടി(Boy): മാമൻ ഏതാ? ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ?

നന്മ : ഞാൻ ഇവിടെത്തന്നെയുള്ള ആളാ. നിങ്ങൾ കണ്ടിട്ടില്ലെന്നേയുള്ളൂ. പല രൂപത്തിലാണ് എന്നെ ആളുകൾ കാണുന്നത്...സുഹൃത്തായി  കാണുന്നവരുണ്ട്, രക്ഷകനായി കാണുന്നവരുണ്ട്, അങ്ങനെ പലതും... മക്കൾക്കെന്നെ മാമൻ എന്നു വിളിക്കാം. 

കുട്ടി(Girl): (മറ്റേ കുട്ടിയോട്) നമ്മളിന്നലെ പരിചയപ്പെട്ട മാമന്റെ ആരെങ്കിലുമായിരിക്കുമോ ? 

നന്മ: ഇന്നലെ പരിചയപ്പെട്ട മാമനോ? അതേതു മാമൻ ?

കുട്ടി(Boy): അല്ല... ഇതുപോലെ അല്ല... 

കുട്ടി(Girl): ആ മാമന്റെ വേഷം വേറെയാണ്... ആ മാമനെയും ഞങ്ങളിതുവരെ കണ്ടിട്ടില്ലായിരുന്നു... 

നന്മ: നിങ്ങൾ സ്വപ്നം കണ്ടതാവും...

കുട്ടി (Boy): അല്ല... ഞങ്ങൾ ശരിക്കും കണ്ടതാണ്.... 

കുട്ടി(Girl): ഈ മാമനും മറ്റേ മാമനെപ്പോലെ പൊതി വിൽക്കാൻ വന്നതായിരിക്കുമോ ?

കുട്ടി (Boy): (മറ്റേ കുട്ടിയെ കൂടുതൽ പറയുന്നതിൽ നിന്ന് തടയുന്നു...) ശ്...

നന്മ: നിങ്ങളെന്തോ ഒളിക്കുന്നുണ്ടല്ലോ... എന്നോട് സത്യം പറയൂ.... മറ്റേ മാമൻ എന്ത് വിൽക്കാൻ വന്നതാണ് ...? അയാൾ  നിങ്ങളെ എന്തെങ്കിലും വിൽക്കാൻ ഏൽപിച്ചോ?

കുട്ടി (Girl): അത്... രഹസ്യമാണ്.... പറയാൻ പറ്റൂല്ല....

കുട്ടി (Boy): വാ... നമുക്ക് പോവ്വാം...

[ആൺകുട്ടി പെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്ചു കൊണ്ട് രംഗം വിടാൻ ശ്രമിക്കുന്നു.]

നന്മ: (കുട്ടികളെ തടഞ്ഞ് കൊണ്ട്) അല്ല.. അല്ല... നിങ്ങളെന്തോ ഒളിക്കുന്നുണ്ട്... നിങ്ങളുടെ മുഖത്തുള്ള ഭയപ്പാട് എനിക്ക് കാണാൻ പറ്റും.... എന്നോട് സത്യം പറയൂ.... സത്യം പറഞ്ഞില്ലെങ്കിൽ നിങ്ങൾ അപകടത്തിൽ പെടും.... പിന്നെ ആർക്കും നിങ്ങളെ രക്ഷിക്കാൻ കഴിയില്ല...

കുട്ടി (Boy): ഞങ്ങൾക്ക് അത് പറയാൻ പറ്റില്ല... (വീണ്ടുംപെൺകുട്ടിയുടെ കുട്ടിയുടെ കൈ പിടിച്ച്) വാ... നമുക്ക് പോവ്വാം....

നന്മ: നിങ്ങളെ ആരോ പറ്റിച്ചെന്നു തോന്നുന്നു കുട്ടികളേ... എന്നോട് സത്യം പറയാതെ നിങ്ങളെ ഞാൻ വിടില്ല... അല്ലെങ്കിൽ നിങ്ങൾ എന്തോ ഒളിക്കുന്നു എന്ന കാര്യം ഞാൻ നിങ്ങളുടെ മാതാപിതാക്കളെ അറിയിക്കും...

കുട്ടികൾ: അയ്യോ... അവരോട് ഒന്നും പറയല്ലേ...

നന്മ: എന്നാൽ കാര്യം തെളിച്ച് പറയൂ...

[പെൺകുട്ടി മടിച്ച് മടിച്ച് താഴ്ന്നശാബ്ദത്തിൽ പറയുന്നു]

കുട്ടി (ഗേൾ ): മറ്റേ മാമൻ ഞങ്ങളുടെ കയ്യിൽ കുറച്ചു പൊതികൾ തന്നു.

നന്മ: ഓ.. ഹോ... അങ്ങനെയാണോ? അയാൾ തന്ന സാധനം എന്നെയൊന്നു കാണിക്കൂ...

[കുട്ടികൾ മടിച്ച് മടിച്ച് ഒരു പൊതി പുറത്തെടുത്ത് നന്മയെ കാണിക്കുന്നു. നന്മ തുറന്ന് നോക്കി അത്ഭുതപ്പെടുന്നു.]

നന്മ: (നീട്ടി മൂളുന്നു. അത്ഭുതവും ആശ്ചര്യവും ഭയവും കലർന്ന ഭാവം) ഹ്മ്മ്മ്....  അപ്പോൾ ഇതാണ് കാര്യം... നിങ്ങൾക്ക് ഈ സാധനം തന്നയച്ചയാൾ നിങ്ങളെ ഒരു വലിയ കെണിയിൽ പെടുത്തിയിക്കുകയാണ്... ഇത് മയക്കുമരുന്നാണ്.... നാടിനെ മയക്കി പണം കൊയ്യുന്ന മയക്കുമരുന്ന്... പിടിക്കപ്പെട്ടാൽ ദീർഘകാലം നിങ്ങൾ ജയിലിൽ കിടക്കും...

കുട്ടി (Boy): ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു... 
കുട്ടി (ഗേൾ): പെട്ടന്ന് പണം ഉണ്ടാക്കാമെന്ന് മറ്റേ മാമൻ പറഞ്ഞപ്പോ....

നന്മ: മക്കളേ... ഇങ്ങനെയാണ് നമ്മുടെ നാട് നശിക്കുന്നത്... നമ്മുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്നത്.... പെട്ടന്ന് പണക്കാരനാകാനുള്ള ആർത്തിയാണ് എല്ലാവർക്കും... ഇങ്ങനെയുണ്ടാക്കിയ പണം അവർ ഈ ഭൂമിയെത്തന്നെ നശിപ്പിച്ചു കൂടുതൽ പണമുണ്ടാക്കാൻ ശ്രമിക്കുന്നു.. അങ്ങനെ വരൾച്ചയും വെള്ളപ്പൊക്കങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നു... 

കുട്ടി (Boy): സോറി മാമാ...  
കുട്ടി(Girl ): ഇനി ഞങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല...

നന്മ: മാമനിപ്പോ നിങ്ങളെ കണ്ടത് നന്നായി... (പ്രേക്ഷകരോടായി) ഞാൻ പല വർഷങ്ങളായി മനുഷ്യ നന്മക്കുവേണ്ടി പ്രവർത്തിക്കുകയാണ്. അതിനായി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. ഇപ്പോൾ ഈ വേഷത്തിൽ. ഇനി എന്തെല്ലാം വേഷങ്ങൾ വേണ്ടി വരുമോ ആവോ? പക്ഷേ പല കാരണങ്ങളാലും ഇതുവരെ പരാജയങ്ങളാണ് കൂടുതലായി എനിക്ക് സംഭവിച്ചിട്ടുള്ളത്. ഹ്...ഉം... എന്തായാലും എന്റെ ശ്രമങ്ങൾ എന്നെങ്കിലുമൊരിക്കൽ വിജയിക്കും... നന്മയുടെ വിജയം... അത് ഞാൻ നേടും. പ്രതീക്ഷയാണല്ലോ നമ്മളെ മുന്നോട്ടുനയിക്കുന്നത്. നിങ്ങളുംഎന്നോടൊപ്പം കൂടില്ലേ? 

കുട്ടികൾ: ആ... തീർച്ചയായും ഞങ്ങൾ കൂടെ നിൽക്കും... (നന്മയെ നോക്കി തലയാട്ടി).

കുട്ടി(ബോയ്).. സ്കൂളിൽ പോകാൻ സമയമായി.... നമ്മൾ പോകട്ടെ...

[കുട്ടികൾ വിളികേട്ടുകൊണ്ട് രംഗം വിടുന്നു]

നന്മ: (പ്രേക്ഷകരോട്) നോക്കൂ... എത്ര നിഷ്കളങ്കരാണവർ? പിള്ള മനസ്സിൽ കള്ളമില്ലന്നല്ലേ? നമ്മളും  ഇങ്ങനെയായിരുന്നില്ലേ? ജീവിതം നമ്മളെഎത്ര മാറ്റിമറിച്ചു ... ചിലർ പിടിച്ചുപറിക്കാർ... ചിലർ ഉപദ്രവകാരികൾ... കുട്ടികളെപ്പോലും വെറുതെ വിടാത്തവർ... ഭരണകർത്താക്കളെന്നും ഉദ്യോഗസ്ഥരെന്നുമൊക്കെപ്പറഞ്ഞ് മറ്റൊരുകൂട്ടർ... നമ്മുടെ ഈ മനോഹരമായ ഭൂമിക്ക് തുരങ്കം വയ്ക്കാൻ കൂട്ടുനില്ക്കുന്നവർ... ഇവരെല്ലാംകൂടി അനധികൃതമായി കയ്യേറിയ കാടുകൾക്കും... മുറിച്ച് മാറ്റിയ മരങ്ങൾക്കും... നിർമ്മാണങ്ങൾ പാടില്ലാത്ത സ്ഥലത്ത് കെട്ടിയുയർത്തിയ മണിസൗധങ്ങൾക്കും... മലകൾ തുരന്ന് നിർമ്മിച്ച പാറമടകൾക്കും... മലിനമാക്കിയ പുഴകൾക്കും...  നികത്തിയ വയലേലകളും... എന്തെങ്കിലും കയ്യും കണക്കുമുണ്ടോ? ആരോട് പറയാൻ... ആരോട് ചോദിക്കാൻ? പക്ഷേ നിങ്ങളിലാണെന്റെ പ്രതീക്ഷ. നിങ്ങളെന്നോടൊപ്പമുണ്ടെങ്കിൽ നമുക്കൊരുമിച്ച് ഒരു ദിവസം വിജയിക്കാം... വിജയിക്കും... നമുക്കീ കളങ്കിതമാക്കപ്പെട്ട ഭൂമിയെ വീണ്ടും മനോഹരമായൊരു പൂങ്കാവനമാക്കി അടുത്ത തലമുറകളിലേക്ക് കൈമാറാം...  ഈ ഭൂമിയെ നശിപ്പിക്കാൻ ഒരുമ്പെട്ട് വരുന്നവരെ തുരത്തിയോടിക്കാം... പക്ഷേ ചില അനർത്ഥങ്ങൾ  നമുക്ക് എത്ര ശ്രമിച്ചാലും ഒഴിവാക്കാനാവില്ലല്ലോ... 

Scene 4 

[ലൈറ്റണഞ്ഞ് വീണ്ടും തെളിയുന്നു... വീണ്ടും കുടുംബരംഗം. അമ്മ കണ്ണാടിയിൽ നോക്കി ഒരുങ്ങിക്കൊണ്ടിരിക്കുന്നു. അച്ഛൻ ഉള്ളിൽ നിന്നും കടന്നു വരുന്നു. കുട്ടികൾ ഒരുങ്ങി നിൽക്കുന്നു...]

കുട്ടി(Boy): മണിക്കുട്ടി ഇന്നുഞാനൊരു മത്തങ്ങാ ബലൂൺ വാങ്ങിക്കും.
കുട്ടി (ഗേൾ): എനിക്ക് പീപ്പി മതി.

അച്ഛൻ: എന്റെ മിനീ... നിന്റെ ഉടുത്തൊരുക്കം ഇനീം കഴിഞ്ഞില്ലേ... നിന്റെയൊരു ഒടുങ്ങാത്ത ഒരുക്കം... മലയിലെ വേല കഴിഞ്ഞാലും നിന്റെയൊരുക്കം തീരില്ലല്ലോ... ഞങ്ങൾ മൂന്ന് പേരും ഒരുങ്ങിക്കഴിഞ്ഞല്ലോ... നീ വരുന്നുണ്ടോ ഇല്ലയോ...?
 
അമ്മ: തീർന്നു ഹരിയേട്ടാ. ദാ... വന്നു 

[ഇടിമുഴക്കം കേൾക്കുന്നു. Sound and backdrop as possible. ]

അച്ഛൻ: ഓ.... ഒരു മഴക്കോള് കാണുന്നല്ലോ... ഇതെന്താ ഈ അകാലത്തിലൊരു മഴ.... ഇനിയിന്ന് വേല നടക്കുമോ ആവോ..

അമ്മ: അയ്യോ എന്റെയീ തയ്യാറെടുപ്പുകളെല്ലാം വെറുതെയായല്ലോ...  കഷ്ടായിപ്പോയി...

[മഴയുടെയും ഇടിയുടെയും ശബ്ദം മുഴങ്ങുന്നു കൂടി കൂടി വരുന്നു...]

അച്ഛൻ: എൻറെ വള്ളിയൂർക്കാവിലമ്മേ... മഴ കടുക്കുകയാണല്ലോ...

കുട്ടി (Girl ): മഴ വന്നാലുംകുടയുണ്ടല്ലോ...നമ്മൾക്ക് വേലക്ക് പോവ്വാം അമ്മേ... ഞങ്ങക്ക് ബലൂണും പീപീയുമൊക്കെവേണം.

അച്ഛൻ: ഒന്നടങ്ങിയിരിക്ക് മക്കളേ... പെരുമഴയാണെന്ന് തോന്നുന്നു.... 

കുട്ടി (Boy):  ഞങ്ങളുടെ കൂട്ടുകാരൊക്കെ വരും... അവര് ഞങ്ങളെ കാത്തിരിക്കും...

അമ്മ: ഇത്രയും വലിയ മഴക്ക് നിങ്ങളുടെ കൂട്ടുകാരൊന്നും വേലക്ക് പോകൂല്ല മക്കളേ...

കുട്ടി (Girl): അച്ഛനോട് പറയമ്മേ... 

അമ്മ: നോക്കട്ടെ മക്കളേ... മണിക്കുട്ടാ... നീ പോയി പുറത്തെ അയയിൽ ഉണങ്ങാനിട്ടിരിക്കുന്ന തുണികളെടുത്ത് വേഗം വാ... 

[ആൺകുട്ടി പുറത്തേക്കോടുന്നു. ഇടിയും മഴയും കടുക്കുന്നു. Sound, light   and backdrop as possible. അച്ഛനും അമ്മയും പേമാരിയിൽ ഭയചകിതരാകുന്നു. പേമാരിയിലും കാറ്റിലും വീടും പരിസരവും ഉലയുന്നു. വൈദ്യുതി വിച്ഛേദിക്കപ്പെടുന്നു.]

അമ്മ: നാശം... കറന്റും പോയല്ലോ... മോളെ നീ അകത്തെ മുറിയുടെജനവാതിലുകൾ അടക്കൂ... 

[പെൺകുട്ടി ഉള്ളിലേക്ക് പോകുന്നു]

അച്ഛൻ: (ഫോണിൽ) സഹദേവാ ഭയങ്കര മഴയും കാറ്റുമാണല്ലോ.  കുട്ടികളൊക്കെ ആകെ വിരണ്ടിരിക്കുവാ... ആ അതെയതെ... സാധാരണ കേൾക്കാത്ത എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ടല്ലോ... ഓഹ്... മലയിൽ ഉരുൾപൊട്ടലോ... ഈശ്വരാ... നമ്മളിനി എന്തുചെയ്യും? ഓ... ഫോണിന്റെ ചാര്ജും തീരാറായല്ലോ.... എന്നാ ഞാൻ ഫോൺ വയ്ക്കട്ടെ....

അച്ഛൻ: (ഫോൺ കീശയിലിടുന്നു... അടുത്തുള്ള കുട്ടിയെ വാരിപ്പുണരുന്നു.)  എടീ... മലയിൽ ഉരുള് പൊട്ടീന്നാ സഹദേവൻ പറഞ്ഞത്... കരടിമല മുഴുവൻ പൊട്ടിയത്രേ... ഉരുളിവിടെയെത്താൻ... ഇനി അധികം വൈകൂല്ലാ...  അതിന് മുന്നേ നമുക്ക് പിള്ളാരെയുമെടുത്ത് രക്ഷപ്പെടാം.... എടാ മണിക്കുട്ടാ.. .  മണിക്കുട്ടനെവിടെ... (അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു.) 

അമ്മ: അയ്യോ... സത്യമാണോ ചേട്ടാ... അയ്യോ...  ഒരു കാര്യം ചെയ്യൂ... നിങ്ങൾ എത്രയും പെട്ടന്ന് ആ മെമ്പർ തോമാച്ചനെ ഒന്നുവിളിക്ക്... മണിക്കുട്ടാ... മോനേ മണിക്കുട്ടാ... ഇനി തുണിയൊന്നും എടുക്കാൻ നിക്കണ്ട.... നീ വേഗം ഇങ്ങോട്ട് വാ... 

[അച്ഛൻ തോമാച്ചനെ ഫോൺ വിളിക്കാൻ നോക്കുന്നു. കിട്ടുന്നില്ല. ഭാര്യയോട് ]

അച്ഛൻ : എഡീ തോമാച്ചനെ കിട്ടുന്നില്ല... ഇനിയൊണെന്നും നോക്കാനില്ല...  ഞാനാ പൈക്കളെയും കോഴികളെയും തുറന്ന് വിടാം...   (ഉള്ളിലേക്കോടി വീണ്ടും പുറത്തോട്ട് വരുന്നു..) 

അമ്മ: റേഷൻകാർഡും ആധാറും വെച്ച പ്ലാസ്റ്റിക്ക് ബാഗ് കാണുന്നില്ലല്ലോ ചേട്ടാ... 

[മൂത്ത കുട്ടി ഉള്ളിലേക്കോടി വാവയെ എടുത്ത് കൊണ്ട് വരുന്നു]

അച്ഛൻ: ഇനി അതിനൊന്നും സമയം ഇല്ലാ.... ഉരുളിന്റെ ശബ്ദം കേക്കുന്നുണ്ട്.. വേഗം വാ.... 

[ആകെ മൊത്തം ബഹളങ്ങളും രോദനവും... ഉള്ളുലക്കുന്ന പിന്നാമ്പുറ ദൃശ്യങ്ങളും ശബ്ദാവിഷ്കാരങ്ങളും...]

[After a buildup സ്റ്റേജ് ലൈറ്റ് അണയുന്നു. ] 

Scene 5 

[ലൈറ്റ് ഓൺ ആകുമ്പോൾ, അച്ഛനും മകളും മാത്രം നിലവിളിച്ചുകൊണ്ട് നിൽക്കുന്നു. പ്രോജൿഷൻ കിട്ടുകയാണെങ്കിൽ, പിന്നണിയിൽ ഉരുൾ പൊട്ടി എല്ലാം നശിച്ച്, വിജനമായ, ഛിന്നഭിന്നമായ ഒരു ഭൂമികയുടെ ചിത്രം.].

അച്ഛൻ: (വിലപിച്ചുകൊണ്ട്) അയ്യോ എന്റെയെല്ലാം പോയേ...ഞങ്ങളുടെ കുഞ്ഞുവാവയും മിനിയും മണിക്കുട്ടനും എവിടെ? ഒരാഴ്ചയായിട്ടും അവരുടെ ഒരു വിവരവും ഇല്ലല്ലോ... ഇനി... ആർക്കുവേണ്ടിയാണ്‌ ഞങ്ങൾ കാത്തിരിക്കുന്നത്? അയ്യോ... എന്റെ ബന്ധുക്കളും നാട്ടാരുമെല്ലാം ഒലിച്ചുപോയല്ലോ... ഇനി ഞങ്ങളെന്തിന് ജീവിച്ചിരിക്കണം? അയ്യോ... ഇതെന്തൊരു ദുർവ്വിധിയാണ് ദൈവമേ...  (പൊട്ടിപ്പൊട്ടിക്കരയുന്നു).

[ലൈറ്റണഞ്ഞതിന് ശേഷം രംഗം മാറുന്നു... വീണ്ടും ലൈറ്റ് തെളിയുന്നു. നന്മ ദുഃഖഭാരത്താൽ സ്റ്റേജിന്റെ നടുക്ക്  മുട്ടുകുത്തിനിന്ന് വിലപിക്കുന്നു]

Scene 6 

നന്മ: നിങ്ങളിതു കണ്ടില്ലേ... ഞാനിവിടെ വീണ്ടും പരാജിതനായല്ലോ.... എത്രയോ കാലമായി ഞാനെന്റ സഹോദരങ്ങളെ രക്ഷിക്കാനായി പ്രയത്‌നിക്കുന്നു. എനിക്കീ കൊച്ചു കുടുംബത്തെപ്പോലും  രക്ഷിക്കാനായില്ലല്ലോ... ഉണർന്നു പ്രവൃത്തിക്കേണ്ട സമയമായിരിക്കുന്നു... പൂർവ്വാധികം ശക്തിയോടെ ഉണർന്നു പ്രവർത്തിക്കേണ്ട സമയം... അതിക്രമിച്ചിരിക്കുന്നു... ഈ വിനാശങ്ങൾ തടഞ്ഞേ മതിയാവുള്ളൂ...  

[വശത്തുനിന്നും  തിന്മ നടന്നടുക്കുന്നു.  പൊട്ടിച്ചിരിക്കുന്നു. നന്മ തിരിഞ്ഞുനോക്കുന്നു ]

തിന്മ: (പൊട്ടിച്ചിരിക്കുന്നു) ഹ ഹ ഹ...

നന്മ: (തിന്മയോട്) നീയാരാണ്? 

തിന്മ: (വീണ്ടും പൊട്ടിച്ചിരിച്ചുകൊണ്ട്‌) ഹ ഹ ഹ...എന്നെ നിനക്കറിയില്ല അല്ലേ...? ഇക്കണ്ടനാശമെല്ലാം കണ്ടിട്ടും നിനക്കെന്നെ മനസ്സിലായില്ല അല്ലേ...? മനുഷ്യകുലം കാലങ്ങളായി  എന്നോടാണ് ചേർന്ന് നിൽക്കുന്നത്. എത്രകാലമായി ഞാനിത് തുടരുന്നു... എനിക്കീ കർമങ്ങൾ ചെയ്തു തരാൻ എത്രയോ ആളുകൾ രാവും പകലുമില്ലാതെ പണിയെടുക്കുന്നു... അവരെയൊക്കെ തടയാൻ (നന്മക്ക് നേരെ കൈചൂണ്ടി ) താനെത്ര കാലമായി പരിശ്രമിക്കുന്നു... തനിക്ക് ഒരു തരി പോലും അതിൽ വിജയിക്കാനായോ...? ഇനിയും കിടന്ന് മിനക്കെടാതെ തോറ്റ് തലകുനിച്ച് മടങ്ങുന്നതാണ് നിനക്ക് നല്ലത്...

നന്മ: ഓഹോ... ഇത്രകാലമായി ഞാൻ തേടി നടക്കുന്ന ദുഷ്ടശക്തി നീയാണല്ലേ? അതെ... നിന്നെ തോൽപ്പിക്കാൻ ഞാൻ കുറേക്കാലമായി പരിശ്രമിക്കുന്നു. ഒരിക്കൽ ഞാൻ നിന്റെ മേൽ വിജയം നേടുക തന്നെ ചെയ്യും. നീ എത്രമേൽ ശക്തി കാട്ടിയാലും, എത്രമേൽ വിനാശങ്ങൾ വിതച്ചാലും ഞാൻ അതിനെതിരായി പരിശ്രമിച്ച് കൊണ്ടേയിരിക്കും... നിനക്കിനി അധികം ആയുസ്സില്ലാ... നീയീ കളിച്ചത്.... നിന്റെ അവസാനത്തെ കളിയാണ്...

തിന്മ: ഹ ഹ ഹ... വിജയം... അതെപ്പോഴും എന്റേത് തന്നെയല്ലേ... നീകണ്ടില്ലേ ഈ നടന്ന ഉരുൾപൊട്ടൽ മുതൽ കാലാകാലങ്ങളായി എത്രയെത്ര സർവ്വനാശങ്ങൾ...? നീ രക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് ആർത്തിയാണ്... ഭൂസ്വത്തിനോട്... പൊന്നിനോട്... മണിമാളികകളോട്... ആർഭാടങ്ങളോട്... ചമയങ്ങളോട്.... എന്തിനധികം പറയണം.... ഈ ആർത്തി മൂത്ത് മൂത്ത് അവന് ഇന്ന് കണ്ണ് കാണാതായിരിക്കുന്നു... ഈ ആർത്തി മനുഷ്യനുള്ളിടത്തോളം കാലം നിനക്ക് എന്നെ തോൽപ്പിക്കാനാവില്ല.... അവന് ആർത്തി മൂക്കാനും അവന്റെ സ്വബോധം നശിക്കാനുമുള്ള എന്റെ പ്രവർത്തികൾ ഇതിനകം തന്നെ വിജയം നേടിയിരിക്കുന്നു... നിനക്ക്  എന്നോടൊപ്പം ചേരാം... തോൽക്കുന്നതിനേക്കാൾ എത്രയോ നല്ലത് അതാണ്...

നന്മ: നീ ഈ പാവം മനുഷ്യരുടെ സ്വബോധത്തെ, സന്മാർഗ്ഗത്തെ, മൂല്യചിന്തകളെ, അച്ചടക്കത്തെ... ഇവയെല്ലാം നശിപ്പിച്ച് ഈ പ്രകൃതിയെ നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി... ഇനി അതിന് അധികം ആയുസ്സില്ല... ഇനിയും കൂടുതൽ കാലം ജയിച്ചുകൊണ്ടിരിക്കാമെന്നത് നിന്റെ വ്യാമോഹം മാത്രമാണ്. അതിനുള്ള പ്രവർത്തനങ്ങൾക്ക് എന്നോടൊപ്പം ഇവിടുത്തെ യുവജനങ്ങളുണ്ട്... ഞങ്ങൾ  നിനക്കെതിരെ സന്ധിയില്ലാ സമരം... അല്ല യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുന്നു... അതിന്റെ അവസാന നിമിഷങ്ങളിലെ വിജയഭേരികളാണ് നീയിപ്പോൾ കേട്ട് കൊണ്ടിരിക്കുന്നത്... (പശ്ചാത്തലത്തിൽ പട്ടാളച്ചുവടിന്റെ ശബ്ദവിന്യാസങ്ങൾ - കുറഞ്ഞ ശബ്ദത്തിൽ)

തിന്മ: ഹ ഹ ഹ... നിന്റെ പ്രയത്നം... അതൊക്കെ നിഷ്‌ഫലമാക്കാൻ എനിക്ക് നിമിഷങ്ങൾമാത്രം മതി...

നന്മ: ദുഷ്ടാ... ഇനി വാക്കുകൾക്ക് പ്രസക്തിയില്ല... പ്രവർത്തികൾ മാത്രം.... അണിചേർന്ന് വരുന്ന യുവജനതയെ ജയിക്കാൻ നിനക്കാവില്ല... ഇത് നിന്റെ അവസാനത്തെ അട്ടഹാസമാണ്... 

[നന്മ തിന്മയുടെ മേലേക്ക് ചാടിവീച്ചുന്നു. fight between നന്മ  & തിന്മ  with flickering light and fight music. നന്മയെ തിന്മ ചവിട്ടിവീഴ്ത്തുന്നു. തിന്മ അട്ടഹസിച്ച്  നില്ക്കുന്നു. ]

തിന്മ: ഹ ഹ ഹ....

[പട്ടാളച്ചുവടിന്റെ താളമുള്ള പാട്ട് കേൾക്കാൻ തുടങ്ങുന്നു. അതിന്റെ താളത്തിനനുസരിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ പല ഭാഗങ്ങളിൽ നിന്നായി അരങ്ങിലേക്ക് പ്രവേശിക്കുന്നു. പാട്ടിനോടൊപ്പിച്ചുള്ള ചുവഡുകളുടെ ഭാഗമായി നന്മയെ അവർ എഴുന്നേൽപ്പിക്കുന്നു; തിന്മയെ വീഴ്ത്തുന്നു. നന്മ ചെറുപ്പക്കാരോടൊപ്പം ചുവടുകൾ വയ്ക്കുന്നു... പാട്ടവസാനിക്കുന്നതോടെ എല്ലാവരും നിശ്ചലരായി നിൽക്കുന്നു.]

Song:

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം

CONCLUSION DIALOGUE:

യുവത്വത്തിലാണ്‌ നമ്മുടെ പ്രതീക്ഷ. 52 ശതമാനത്തിലേറെ യുവതയുള്ള ഇന്ത്യ, ലോകത്തിന്റെ പ്രതീക്ഷയുടെ മുന്നിൽ ചിറകുവിരിച്ചു നിൽക്കുന്നു. ഇവർ നമ്മുടെ അഭിമാനം ഉയർത്തിപ്പിടിക്കുകയും ലോകനന്മക്കായി പ്രവർത്തിക്കുകയും ചെയ്യും എന്ന പ്രതീക്ഷയോടെ ഞങ്ങളിവിടെ തിരശ്ശീല താഴ്ത്തുന്നു...
                                            
ലോകാഃ സമസ്താ സുഖിനോ ഭവന്തു!
--------------------------------------------------------ശുഭം--------------------------------------------------------
നാടകത്തിന്റെ പിന്നാമ്പുറ കഥ:
[2024 നവംബർ 9 ന്, കുറച്ച് പേരുടെ കൂടെ ഒരു വലിയ സന്തോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. KAGW KeralaAssociation GreaterWashington ആ ദിവസം ഒരു നാടകമത്സരം നടത്തിയിരുന്നു. പ്രവാസനാട്ടിൽ, പ്രത്യേകിച്ചും അമേരിക്ക പോലുള്ള ഒരു നാട്ടിൽ മലയാള നാടകമത്സരങ്ങൾ സംഘടിപ്പിക്കുക എന്നത് വളരെ വിഷമ പിടിച്ച ഒരു കാര്യമാണ്. അത്തരത്തിൽ ഒരു ഉദ്യമം നടത്തിയതിന് KAGW വിന് അഭിനന്ദനങ്ങൾ! സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് നാടകങ്ങൾ അരങ്ങേറുന്ന ഇക്കാലത്ത് ലൈവായി സംഭാഷണങ്ങൾ പറഞ്ഞ് അവതരിപ്പിക്കുക എന്നുള്ളത് ഒരു വലിയ കടമ്പ തന്നെയായിരുന്നു.

വേറൊരു നാടകത്തിന്റെ പിന്നാമ്പുറത്ത് പ്രവർത്തിക്കാം എന്ന് വിചാരിച്ചിരുന്ന എന്നെ ഒട്ടും നിനച്ചിരിക്കാതെ ഒരു പുതിയ സ്ക്രിപ്റ്റ് എഴുതാൻ വലിച്ച് കൊണ്ടുവന്നത് Prabish Pillai എന്ന നൻപനാണ്. കാലിക / സാമൂഹിക പ്രസക്തിയുള്ള ഒരു പുതിയ നാടകം, അവതരിപ്പിക്കണമെന്ന അവന്റെ നിശ്ചയദാർഢ്യം, സമയമില്ല... ഇതൊക്കെ വലിയ പൊല്ലാപ്പാണ്... സംഭാഷണങ്ങൾ ലൈവായി പറഞ്ഞ് നാടകം അവതരിപ്പിക്കുക എന്നുള്ളത് ചെറിയ കാര്യമല്ല... ഇനി ആകെ ഒരു മാസം മാത്രമേ ബാക്കിയുള്ളൂ... എന്നൊക്കെ പറഞ്ഞ് NONO NONO എന്ന് മാത്രം പറഞ്ഞിരുന്ന എന്നെ YES എന്ന് പറയിക്കാൻ പ്രാപ്തിയുള്ളതായിരുന്നു. നാടകത്തിന്റെ ചുരുക്കമായ ചട്ടക്കൂട് എങ്ങനെയായിരിക്കണം എന്നതിന് അവന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആ ധാരണയെയാണ് ഞാൻ ഒടുവിൽ ഒരു സ്ക്രിപ്റ്റാക്കി മാറ്റിയത്. അതിന് വേണ്ടി അഭിനേതാക്കളെയും, പാട്ടുകാരനെയും, വാദ്യമേളക്കാരെയും, സഹായികളെയും, നൃത്തസംവിധാനക്കരെയുമൊക്കെ സമീപിച്ച്, അതിനെ ഒരുക്കിയെടുത്ത് അവന്റെ ആദ്യ സംവിധാന സംരംഭമായി ഈ പ്രസ്തുത നാടകം - ഭൂമിക്കൊരു സാന്ത്വനം - മറ്റ് നാടകങ്ങളോടൊപ്പം അരങ്ങിലേറി. 

രണ്ട് ദിവസങ്ങൾ കൊണ്ട് സ്‌ക്രിപ്‌റ്റെഴുതി, കൂടാതെ ഒരു പുതിയ പാട്ടും ഒരുക്കി, നാലാഴ്ച സമയത്ത് കിട്ടിയ പരിമിതമായ സമയങ്ങളിൽ മാത്രം പരിശീലനം ചെയ്ത്, അതും ഒരിക്കലും end-to-end പരിശീലനം നടക്കാതെയാണ് നാടകം തട്ടിൽ കേറിയത്. ഭയപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും കാണികൾക്ക് ഇച്ഛാഭംഗം ഇല്ലാതെ, ഞങ്ങൾക്ക് നാടകം അവതരിപ്പിക്കാൻ സാധിച്ചെന്നത് ഒരു വലിയ അനുഭവമായിരുന്നു. സംഭവിച്ചിട്ടുള്ള പാളിച്ചകൾ പാഠങ്ങളായി ഉൾക്കൊള്ളുന്നു. ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ആവുന്നത് പോലെ ഭംഗിയാക്കാൻ ശ്രമിച്ച ഞങ്ങൾക്ക് കൂടുതൽ മൂന്ന് അവാർഡുകൾ ലഭിച്ചു എന്നുള്ളത് വളരെ സന്തോഷം തരുന്നു. Best Script, Best Drama of Social Relevance, Best Child Artist എന്നിവയാണ് ആ അവാർഡുകൾ. ഈ നാടകം ഉപസംഹരിക്കുന്നത്, ഞാനെഴുതി Vimal Venugopal പാടി Midhun Murali വാദ്യവൃന്ദം ഒരുക്കി Geethu Nirmal നൃത്തസംവിധാനം ചെയ്ത ഒരു പുതിയ പാട്ടോട് കൂടിയാണ്.]

സമയമായ് സഘോഷരേ

[വാഷിംഗ്ടൺ ഡിസിയിൽ വച്ച് 2024 നവംബർ 9 ന്, KAGW എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു നാടകമത്സരത്തിൽ ഞങ്ങൾ അവതരിപ്പിച്ച 'ഭൂമിക്കൊരു സാന്ത്വനം' എന്ന നാടകത്തിന്റെ ഉപസംഹാരരംഗത്തിലേക്കായി എഴുതിയ കവിതയാണിത്. 2024 ൽ വയനാട്ടിലെ മേപ്പാടിയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളായിരുന്നു പ്രതിപാദ്യവിഷയം. നീതീകരണമില്ലാത്ത മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് ഈ ഭൂമിക്കും പ്രകൃതിക്കും ഉണ്ടാകുന്ന നാശങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന 'നന്മ', തോറ്റുകൊണ്ടേ ഇരിക്കുകയും, ഒടുവിൽ യുവജനങ്ങളെ കൂട്ടുപിടിച്ച് 'തിന്മ'യുടെ മേൽ 'നന്മ' വിജയിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം. ഇതിൽ നാടകത്തിന്റെ അവസാന ഭാഗത്ത് പ്രതീകാത്മക കഥാപാത്രങ്ങളായ നന്മയും തിന്മയും തമ്മിൽ കശപിശ നടക്കുമ്പോഴാണ്, ഈ കവിത അവതരിക്കപ്പെടുന്നത്. പ്രസ്തുത നാടകത്തിനതീതമായി തന്മയത്വത്തോടെ നിലനിൽക്കാനുദ്ദേശിക്കുന്ന ഈ കവിതയിൽ, ഇന്നത്തെ ഭൂമിയുടെ അവസ്ഥ ചുരുക്കം വാക്കുകൾ കൊണ്ട് ഉദ്‌ഘോഷിക്കുകയും അത്തരം ദുരവസ്ഥകളെ മാറ്റിയെടുത്ത് പൂർവ്വസ്ഥിതിയിലാക്കാൻ സമൂഹത്തെ പാകപ്പെടുത്തുകയും അതിന് വേണ്ടി യുവജനങ്ങളോട് ഒരുമിച്ച് നിന്ന് പോരാടാൻ പ്രേരിപ്പിക്കുകയുമാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഈ നാടകത്തിന്, മികച്ച സ്ക്രിപ്റ്റിനും, മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കും മികച്ച കുട്ടി അഭിനേതാവിനുമുള്ള അവാർഡുകൾ ലഭിച്ചു എന്നത് വളരെ സന്തോഷം ഉളവാക്കുന്ന കാര്യമായിരുന്നു. 30 മിനുട്ടോളമുള്ള നാടകത്തിന്റെ, പാട്ടുൾപ്പെടുന്ന, ഏഴുമിനുട്ടുകൾ മാത്രമുള്ള അവസാന രംഗത്തിന്റെ വീഡിയോ ചുവടെ കൊടുക്കുന്നു.  നാടകത്തിന്റെ മുഴുവൻ സത്തയും ഈ രംഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്.]

പാട്ടുൾപ്പെടുന്ന രംഗം കാണാൻ മുകളിലത്തെ വീഡിയോ പ്ളേ ചെയ്യുക. അഥവാ ഈ വീഡിയോ പ്ളേ ചെയ്യുന്നില്ലെങ്കിൽ, നേരിട്ട് യൂട്യൂബിൽ കാണാൻ ഇവിടെ അമർത്തുക

സമയമായ്... സമയമായ്... സമയമായ്... സമയമായ്... 

സമയമായ് സഹജരേ ഉണരുവാൻ സമയമായ് 
സമയമായ് സമീപനം സമൂലമായി മാറുവാൻ  

പെറ്റുപെരുകി തിന്മകൾ നാട്ടിലാകെ ഭീതികൾ 
പതഞ്ഞുയർന്ന ദുരകളാൽ ദുരന്തമായി നാടുകൾ

മലയിടിച്ച് വയൽ നികത്തി ഗോപുരങ്ങൾ കെട്ടിയോർ  
ലോലഭൂവിൽ കാട് വെട്ടി പാറമടകൾ തീർത്തവർ 

കാളകൂടമൊഴുക്കി വിട്ട് പുഴകളാകെയിരവിലായ്  
നുരഞ്ഞ ലഹരിയുള്ളിലേറ്റി നൻപരാകെ മൂഢരായ് 

സമയമായ് സതീർത്ഥരേ തിന്മയെ തകർക്കുവാൻ 
സമയമായ് ചിട്ടകൾ തച്ചുടച്ച് വാർക്കുവാൻ 

മറഞ്ഞിരുന്ന് കെണിയൊരുക്കും നീചരെ തുരത്തുവാൻ 
ആർത്തി പൂണ്ട മർത്ത്യരെ മെരുക്കി ഭൂമി കാക്കുവാൻ 

വരണ്ട് വിണ്ട് വീണ മണ്ണിലുറവ കൊണ്ട് വന്നിടാൻ 
വിണ്ണിലേക്കുയർന്ന വിഷച്ചുരുളുകൾ ചുരുക്കുവാൻ 

മലിനമായ നദികളെ വീണ്ടെടുത്തൊഴുക്കുവാൻ  
മെലിഞ്ഞുണങ്ങി മൊട്ടയായ കാനനം തളിർക്കുവാൻ 

സമയമായ് സഖാക്കളേ നന്മയോട് ചേർന്നിടാൻ 
സമയമായ് സുചിന്തകൾ സുദീപ്തമായ് പരത്തുവാൻ 

സമയമായ് സഘോഷരേ ഘർഷണം കുറയ്ക്കുവാൻ
സമയമായ് സ്വഭൂതലം സ്വർഗ്ഗലോകമാക്കുവാൻ

ജനയുവങ്ങളായ നമ്മളൊത്തു ചേർന്ന് നിന്നിടാം 
ഇനി വരും പരമ്പരക്ക് നല്ല ഭാവി നേർന്നിടാം.

***

2014 ഏപ്രിൽ 13, ഞായറാഴ്‌ച

ഓണം - ചില ചിന്തകൾ (2013 KCS KAGW ഓണം ആശയം)

ശ്രീ

൨൦൧൩(2013) ലെ ഓണം വാഷിംഗ്‌ടണ്‍ ഡി സി യിലെ മലയാളി കുടുംബങ്ങൾക്ക് ഒരു നല്ല വർഷമായിരുന്നു, കാരണം, ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി സംഘടനകൾ (കെ എ ജി ഡബ്ലു & കെ സി എസ്) ഒരുമിച്ചു ഓണം ആഘോഷിക്കാൻ തീരുമാനിച്ചു എന്നത് തന്നെ. ഇതിന്, അന്നത്തെ സംഘടനാ സാരഥികളായ ശ്രീ മനോജ്‌ ശ്രീനിലയത്തിനും ഗോപകുമാറിനും പ്രത്യേകമായി നന്ദി രേഖപ്പെടുത്തുന്നു.  ഈ തീരുമാനത്തിനു അനുബന്ധമായി  ആഘോഷാവതരണത്തിന് ഒരു ആശയം നിശ്ചയിച്ചു  - 'ഒരു നാട്, ഒരു പൈതൃകം, ഒരു ഓണം'.
സംഘടനകളുടെ സംഘാടകർ, പ്രത്യേകിച്ച്, ശ്രീ. സുരേഷ് നായർ(വിനോദ സമിതി), എന്നോട് ഈ ആശയം വികസിപ്പിച്ച് അവതരണയോഗ്യമാക്കാൻ പറ്റുമോ എന്ന് അന്വേഷിച്ചു. അതിനു വേണ്ടി ശ്രീ. ഹരിദാസ് നമ്പ്യാർ അധ്യക്ഷനായി ശ്രീ. ബിനോയ്‌ ശങ്കരെത്തിനെ കൂടി ഉൾപ്പെടുത്തി ഒരു ഉപസമിതി രൂപവൽക്കരിച്ചു. പ്രതിഭാധനനായ ഹരിദാസ് നമ്പ്യാർ തന്ന ഒരു തീപ്പൊരിയാണ് ഞാൻ ഇവിടെ ആശയ രൂപത്തിൽ ആളിക്കത്തിക്കാൻ ശ്രമിച്ചിട്ടുള്ളത്. ശ്രീ. ബിനോയ്‌ ശങ്കരെത്തിന്റെ ശ്രമഫലമായി ഇത്തിരി മാറ്റത്തോട്  കൂടി ഒരു ശബ്ദരേഖ ഇതിനു വേണ്ടി തയ്യാറാക്കപ്പെട്ടു. ഹരി നമ്പ്യാരുടെ മുഖ്യ സംവിധാനത്തിൽ, ആ ശബ്ദരേഖക്ക് അരങ്ങത്ത് സുഹൃത്തുക്കളായ ഒരു കൂട്ടം സഹൃദയർ (ക്രിഷ് ദിവാകരൻ - മഹാബലി, പ്രബീഷ് പിള്ള - മന്ത്രി, ശ്രീജിത്ത് നമ്പ്യാർ - അടിയാൻ, സുമേഷ് നമ്പ്യാർ - കണ്ണൂർകാരൻ, രതീഷ്‌ നായർ - കോഴിക്കോട്കാരൻ/തിരുവനന്തപുരം രാഷ്ട്രീയക്കാരൻ/ കൊച്ചിക്കാരൻ, സജു കുമാർ(കൊച്ചിക്കാരൻ) / ജയശങ്കർ  - തൃശ്ശൂരുകാർ, റോണി - കുട്ടനാട്ടുകാരൻ,  മധു നമ്പ്യാർ  -  കൊല്ലക്കാരൻ) നല്ല രീതിയിൽ വിരുന്നൊരുക്കുകയും ചെയ്തു. ഇതിനു കിട്ടിയ ഗംഭീര പ്രതികരണങ്ങൾക്ക് എല്ലാവരോടും ഞങ്ങളുടെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു . 
ഈ ആശയത്തിന്റെ മൂലരൂപം നിങ്ങളുടെ ശ്രദ്ധയിലേക്കായി സമർപ്പിക്കുന്നു. ഇതിന്റെ ഓരോ രംഗങ്ങളുടെയും ചലച്ചിത്രാവിഷ്കാരവും (കടപ്പാട്: ബാലചന്ദ്രൻ) കൂടെ കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ രംഗപട സജ്ജീകരണങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും വന്ന അപാകതകൾക്ക് ക്ഷമ ചോദിക്കുന്നു.

രംഗം ഒന്ന് 



[മഹാബലിയുടെ കൊട്ടാരം ആണ് രംഗം, ഇരുവശവും വർണ്ണ തൂണുകളാൽ അലങ്കരിക്കപ്പെട്ട കൊട്ടാരത്തിൽ 3 ഇരിപ്പിടങ്ങൾ. ഇരിപ്പിടങ്ങൾക്കിരുവശവും കുന്തമേന്തിയ ഭടന്മാർ. സദസ്സിലേക്ക് (വലതു ഭാഗത്തുകൂടി ) അനുചരന്മാരോടോപ്പം (രണ്ടു പേർ - അതിൽ ഒരാൾ മന്ത്രി) നടന്നു വരുന്ന മഹാബലി.]

മഹാബലി: (നേരെ വേദിയുടെ മദ്ധ്യഭാഗത്ത് വന്നതിനു ശേഷം) മന്ത്രിപുംഗവാ, നമ്മുടെ ഭരണത്തെപ്പറ്റി പ്രജകൾക്കൊക്കെ നല്ല അഭിപ്രായം ആയിരിക്കും അല്ലേ? ഈയിടെയായി ആരെയും പരാതിയുമായി കാണുന്നില്ലല്ലോ?

മന്ത്രി: അങ്ങ് പറഞ്ഞു തീർന്നില്ല, ദേ.. ആരോ ഒരാൾ കൊട്ടാരത്തിലേക്ക് വരുന്നുണ്ടെന്നു തോന്നുന്നു.

[ഒരു പരാതിക്കാരാൻ വേദിയിലേക്ക് കടന്നു വരുന്നു]

മന്ത്രി : എന്താണാവോ? പരാതി എന്തെങ്കിലുമാണെങ്കിൽ... ബോധിപ്പിക്കാം.

പരാതിക്കാരൻ: അയ്യോ, തിരുവുള്ളക്കേട്‌ ഉണ്ടാവരുത്, അടിയൻ , പരാതികളൊന്നും ബോധിപ്പിക്കാൻ വന്നതല്ല. മറിച്ചു അങ്ങയുടെ സൽഭരണത്തെ... പ്രകീർത്തിക്കാൻ വന്നതാണ്. പക്ഷെ ഞങ്ങൾ, പ്രജകൾ , ഈ രാജകൊട്ടാരത്തിൽ ഒരു ആഘോഷം കണ്ടിട്ട് ഏറെ നാളായി. അങ്ങ് മനസ്സ് വച്ച് അതിന് എന്തെങ്കിലും ഒരു .....

മഹാബലി: തീർച്ചയായും ... നാം പരിഗണിക്കുന്നുണ്ട്. നിങ്ങൾ പൊയ്ക്കൊള്ളു.

പരാതിക്കാരൻ: അടിയൻ... സന്തോഷായി ...

[പരാതിക്കാരൻ പോകുന്നു]

മഹാബലി: മന്ത്രി പുംഗവാ, സത്യത്തിൽ നമ്മുടെ മനസ്സിലും അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. ആ പോയ പ്രജയുടെ പരാതി, ഇപ്പൊ ത്തന്നെ അങ്ങ് പരിഹരിച്ചാലോ. (ചുറ്റും ഒന്ന് കണ്ണോടിച്ച  ശേഷം അനുചരന്മാരോടായി, കൈ കൊട്ടുന്നു.)  ആരവിടെ, വിളിക്കൂ നർത്തകിമാരെ , നൃത്തം ആരംഭിക്കട്ടെ !!!

[നൃത്തം ആരംഭിക്കുന്നു. മഹാബലിയും മന്ത്രിയും നൃത്തം ആസ്വദിക്കുന്നു]

[നൃത്തത്തിന് ശേഷം ചിന്തനിമഗ്നനായിരിക്കുന്ന മഹാബലി.]

മന്ത്രി: മഹാരാജൻ, അങ്ങ് എന്താണ് ആലോചിക്കുന്നത് ?

മഹാബലി: നാം ആലോചിക്കുകയായിരുന്നു, പുഴകളും മലകളും വയലുകളും കവിത പാടുന്ന നമ്മുടെ കേരളം , അതെ, നാം വിട്ടൊഴിഞ്ഞു പോന്ന നമ്മുടെ കേരള സാമ്രാജ്യം ഒരിക്കൽ കൂടി ഒന്ന് സന്ദർശിച്ചാലോ.

മന്ത്രി: ശരിയാണ് രാജൻ, ഓണക്കാലം ആയില്ലേ, ഇത് തന്നെയാണ്, അങ്ങയുടെ പ്രജകളെ സന്ദർശിക്കുവാൻ പറ്റിയ സമയം.

മഹാബലി:  മന്ത്രിപുംഗവാ, എങ്കിൽ ഒട്ടും വൈകണ്ട, രഥം തയ്യാറാക്കാൻ പറയു, നോം   കേരളത്തിലേയ്ക്ക് യാത്ര തിരിക്കുകയാണ്.

മന്ത്രി: അടിയൻ ..

മഹാബലി: ഇത്തവണ വടക്ക് നിന്ന് യാത്ര തുടങ്ങാം അല്ലെ ?

മന്ത്രി: അവിടുത്തെ ഇഷ്ടം മഹാരാജൻ

[രംഗം ഇരുളുന്നു. കുളമ്പടി ശബ്ദം... രംഗം തെളിയുന്നു.]

രംഗം രണ്ട്  



[അങ്ങനെ മഹാബലി കണ്ണൂര് (വ്യംഗ്യം) വന്നു ചേർന്നു. അവിടവിടെ രാഷ്ട്രീയ സംഘടനകളുടെ കൊടിതോരണങ്ങളും ശവകുടീരങ്ങളും പിന്നണിയിൽ. ഒരു വഴിപോക്കൻ പാതയോരത്ത് നിന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്നു]

വഴിപോക്കൻ: (ഫോണിൽ) എടാ രാജെശെ, നാളെ ഹർത്താലിനു എന്താ പരിപാടി? രണ്ടു കുപ്പി കൈയ്യീല്ണ്ട്. ഞി കോയി ബിരിയാണി ബാങ്ങീറ്റ് ബാ. ഞമ്മക്കൊന്നു കൂടാ. എന്താ... എന്നാപ്പിന്നെ ഞാൻ ബെക്കട്ടെ,

[പിന്നാമ്പുറത്ത് - ന്താഡാ  യ്യീ പെട്ടെന്ന് ബെക്കുന്നെ  ? ]

[വഴിപോക്കൻ: അല്ല... ഈടെ ആരെല്ലോ എന്തെല്ലോ വേശം കെട്ടി ബന്നിറ്റ്ണ്ട്. ആന്താന്ന് നോക്കട്ട്.]

വഴിപോക്കൻ: (മഹാബലിയോടു) നിങ്ങളാരാനപ്പാ? ഈടെയോന്നും മുമ്പ് കണ്ടിറ്റില്ലല്ലോ?

മഹാബലി: നോം മഹാബലി!

വഴിപോക്കൻ: (അത്ഭുതത്തോടെ തുറിച്ചു നോക്കുന്നു, ആത്മഗതം ) പടച്ചോനെ ഇത് ഞമ്മളെ മഹാബലി തന്നെയാന്നോ? ഈയാക്ക് ഓലക്കൊടേം പെരുങ്കൊടലും മീശേം ഒന്നും ഇല്ലല്ലോ.

മന്ത്രി: സംശയം ഒന്നും വേണ്ട, ഇത് മഹാബലി തിരുമേനി തന്നെ. ഡയറ്റിങ്ങ് ഒക്കെ ചെയ്തു വയറൊക്കെ പോയി. ഞാൻ അദ്ദേഹത്തിന്റെ മന്ത്രി. (കൊടിതോരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്) ഈ കാണുന്നതൊക്കെ എന്താണ്?

വഴിപോക്കൻ:  തിരുമേനി, ഇതല്ലേ രാഷ്ട്രീയക്കോലങ്ങള്? ഇപ്പൊ ഈറ്റ്യളല്ലേ ഈട്ത്തെ താരങ്ങള്..

മഹാബലി: സൗഹാർദ്ദത്തിന്റെ തെയ്യക്കോലങ്ങളുടെ സ്ഥാനത്തു രാഷ്ട്രീയക്കോലങ്ങളോ?

വഴിപോക്കൻ: അതെ തിരുമേനി... ഈ കോലങ്ങളുടെ എടേ പെട്ടിറ്റ് ഞമ്മക്കൊരു സ്വൈരോം ഇല്ല. ഞമ്മളിപ്പോ വിചാരിക്കുന്നത് നിങ്ങക്ക് ഞമ്മളെ ഒന്നുംകൂടി ഭരിച്ചൂടേന്നാ.

മഹാബലി: ഹും .... ഈ ഹർത്താലാഘോഷങ്ങളും അനാവശ്യ രാഷ്ട്രീയ രക്തസാക്ഷിക്രിയകളും മതഭ്രാന്തും ഒക്കെ നമ്മൾ കാണുന്നു. ഇതൊക്കെ ഒന്ന് ശരിയാക്കിയെടുക്കും വരെ നിങ്ങളെയും നിങ്ങളുടെ കൂട്ടുകാരെയും ഞാൻ എന്റെ മായാപ്രപഞ്ചത്തിലേക്ക് ഒന്ന് കൂട്ടിക്കൊണ്ടു പോകാം, വരൂ..

[കുറച്ചു നൃത്ത രൂപങ്ങൾ ]

രംഗം മൂന്ന് 



[മഹാബലി കോഴിക്കോട് എത്തുന്നു ]

മഹാബലി: മന്ത്രീ, നമ്മൾ വന്ന താമരശ്ശേരി ചുരം തീരെ മാറിയിട്ടില്ല അല്ലെ?

മന്ത്രി: അതെ തിരുമേനി.

മഹാബലി: പക്ഷെ ഈ മിഠായിത്തെരുവും മാനാഞ്ചിറയും വളരെ വൃത്തികേടായി കിടക്കുന്നു. ഇതൊന്നും നന്നാക്കിയെടുക്കാൻ ഇവിടെ ആരും ഇല്ലേ? ഹോ... നാറിയിട്ടു വയ്യല്ലോ.

(മന്ത്രിയും മഹാബലിയും മൂക്ക് പൊത്തുന്നു. വഴിയോരത്ത് നിന്ന് ഒരാൾ ഈ സംസാരം ഒക്കെ കേട്ട് ചിരിക്കുന്നു.)

അപരിചിതൻ: ഹ ഹ ഹാ .... എനിക്ക് വയ്യാ .. ഹ ഹ ഹാ ഇങ്ങളൊന്നും ഇവ്ടൊന്നും അല്ലേ?  ഇതൊക്കെ ഇവ്ടെ സാധാർണല്ലേ ... ഇപ്പൊ ഇവ്ടൊക്കെ  ഈ മണം ഇല്ലെങ്കിലാ... പ്രശ്നം. പണ്ട് പപ്പുവേട്ടൻ ഉണ്ടായിരുന്നപ്പോ ഉള്ളു തുറന്നു ഒന്ന് ചിരിക്ക്വെങ്കിലും ചെയ്യാരുന്നു. മൂപ്പര് പോയെപ്പിന്നെ ഇപ്പൊ മണത്തിട്ടു ബായി  തൊറന്നൊന്നു ചിരിക്കാൻ കൂടി ബയ്യാണ്ടായി.... അ..ദ്  ..ബ്ടെ നിക്കട്ടെ.. ങ്ങ്ള് ആരൊക്കെയാ ? പക്ഷെ... ഇബടെ ഒന്നും കണ്ടിറ്റില്ലല്ലോ.

മന്ത്രി: ഇത് മഹാബലി ചക്രവർത്തി, ഞാൻ അദ്ദേഹത്തിന്റെ മന്ത്രി.

അപരിചിതൻ: അയ്യോ തിരുമേനി. ങ്ങ്ള് ബല്ലാണ്ടങ്ങായിപ്പോയല്ലോ .. ങ്ങ്ള്  പണ്ട് കല്ലായിക്കടപ്പൊറത്ത് പത്തേമാരീന്നെറങ്ങുന്ന ഒരു പടം  ഇപ്പയും  എന്റെ ഖൽബില്ണ്ട്.

[മഹാബലി അത്ഭുതത്തോടെ മന്ത്രിയെ നോക്കുന്നു, മന്ത്രിക്കു ചിരി വരുന്നു]

മന്ത്രി: (ആത്മഗതം) ഇവന്റെ ഒരു ബഡായി.

അപരിചിതൻ: ന്തായാലും ഈ ഓണത്തിനു ങ്ങ്ള് ബന്നെ  നന്നായി. ഇബ്ടെ, ല്ലാ,, ബ്ഡേയ്,...,  (ചൂണ്ടിക്കാണിച്ചുകൊണ്ടു) ഈ ഓണത്തിനു നമ്മടെ ഭാഗവതര്ടെ വീട്ടില് കൊറച്ചു പാട്ടും  കളീം ക്കെ ..ണ്ട്. ഞാ നിങ്ങളെ അവ്ടം വരെ കൊണ്ട് ബ്ഡാം .

[അടുത്ത കൂട്ടം നൃത്ത രൂപങ്ങൾ - നൃത്ത രൂപങ്ങൾക്ക്‌ ശേഷം കുട്ടിമേനോനും സംഘത്തിന്റെയും സംഗീത ശിൽപം]

[അരങ്ങത്തു സംഗീത ശില്പത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുന്നു. ഗുരുവും ശിഷ്യന്മാരും സംഗീത ഉപകരണങ്ങളും മറ്റും ക്രമീകരിക്കുന്നു. മഹാബലിയും മന്ത്രിയും അരങ്ങത്തേക്ക് കടന്നു വരുന്നു.]


മഹാബലി: (അരങ്ങത്തേക്ക് വരുന്നതിനൊപ്പം) മന്ത്രീ, ഈ നൃത്തരൂപങ്ങളൊക്കെ കണ്ട് സമയം പോയതറിഞ്ഞില്ല. ഇല്ലത്തെ അരങ്ങ് തുടങ്ങിയോ ആവോ..

മന്ത്രി: അതെ.. ഈ കലാകാരികളെ നമ്മുടെ സദസ്സിലേക്ക് ക്ഷണിച്ചു കഴിഞ്ഞു തിരുമനസ്സേ.

മഹാബലി: (അരങ്ങത്തു ക്രമീകരണങ്ങൾ നടത്തുന്ന കലാകാരന്മാരെ ഒര്രോരുത്തരെയും നോക്കി ആത്മഗതം) ഇവിടെ ഒരുക്കങ്ങളൊന്നും പൂർത്തിയായില്ലെന്ന് തോന്നുന്നല്ലോ.

മന്ത്രി: (ഗുരുവിനോട്) ഭാഗവതരേ, ഈ നാലുകെട്ടിലും എല്ലാവരും ഉഴപ്പി നടപ്പാണോ?

ഗുരു: (കണ്ണട ഒന്ന് ഉയർത്തി നോക്കിക്കൊണ്ട്‌) ആരാണാവോ? അങ്ങട് മനസ്സിലായില്ല്യല്ലോ. (നമ്പൂതിരിമാരുടെ രീതിയിൽ)

മന്ത്രി:  സംഗീതത്തിന്റെ ഈറ്റില്ലമായ ഇവിടെ, ഇന്നത്തെ ദിവസം, ഈ രൂപത്തിൽ ആര് വരാനാണ് ഭാഗവതരേ? ദേ, (മഹാബലിയെ ചൂണ്ടി) ഇത് മഹാബലി ചക്രവർത്തിയാണ്.

ഗുരു: ശിവ ശിവാ... ഇതിലുപരി ഈയുള്ളവന് വേറെന്ത് വേണം...(അതിശയത്തോടെ മഹാബലിയെ നോക്കി മേല്പോട്ട് നോക്കുന്നു, മഹാബലിയെ വണങ്ങുന്നു. ശിഷ്യരും അദ്ഭുതത്തോടെ നോക്കുന്നു; {ഈ സമയം ആവുമ്പോഴേക്കും ഒരുക്കങ്ങൾ പൂർത്തിയാകണം}) തിരുമേനീ, എന്റെ ശിഷ്യർ ഇന്ന് ഇവിടെ ഒരു രാഗസദസ്സ് ഒരുക്കുന്നുണ്ട്‌. (ശിഷ്യരെ നോക്കി )  കുട്ടികളെ, ദേ നോക്കൂ.. ദ് ആരാ വന്നേന്നു മനസ്സിലായോ? (ശിഷ്യർ മനസ്സിലായതുപോലെ തലകുലുക്കുന്നു, മഹാബലിയെ വണങ്ങുന്നു) നിങ്ങളുടെ ഈ രാഗ സദസ്സ് തിരുമനസ്സിന്നു സമർപ്പിക്കൂ...

[രാഗസദസ്സ് ആരംഭിക്കുന്നു]

രംഗം നാല് 



[മഹാബലി തൃശ്ശൂരിൽ (വ്യംഗ്യം)]

[രംഗത്ത് മഹാബലിയും മന്ത്രിയും. ഒരു മൂലയിൽ നിന്ന് രണ്ടു കൂട്ടുകാർ പരസ്പരം സംസാരിക്കുന്നു.]

ചങ്ങാതി: ഡാ ഗഡ്‌യെ .. പൂരപ്പറമ്പിൽ ന്ന് ആനയൂട്ടല്ലേ ... നമ്മക്ക്  കൊമ്പൻമാരെ കാണാൻ പോയാലോ ..

മറ്റെയാൾ: അതെ അതെ.. നെറ്റിപ്പട്ടം ഒക്കെ കെട്ടി പൊരിവെയിലത്ത് നിക്കാൻ, കൊമ്പന്മാർക്ക് സുഖമുണ്ടാകില്ലെങ്കിലും, നമുക്ക് കാണാൻ നല്ല ചന്തല്ലേ.. അല്ല് ഡാ..ഹും.. ന്നാലും പച്ചക്ക് പോയാ....

ചങ്ങാതി: പച്ചക്കല്ലഡാ .. നമ്മക്ക് രണ്ട്ണ്ണം വീശീട്ട് പോവ്വാം .... ന്ത്‌യെ ... ഇനീപ്പോ ആന ഓടിയാലും മൊബൈൽല്  പിടിക്കാൻ ഒരു ബലോക്കെ വേണ്ട്ഡാ ... ന്ത്യെ ...

ഒരാൾ: അല്ലേലും വെള്ളടിക്കും പോത്തടിക്കും പ്പോ നമ്മക്കല്ലേ ഫസ്ട്.

(ഇത് കേട്ടിട്ട് മഹാബലി)

മഹാബലി: (മന്ത്രിയോട്) മന്ത്രീ, നമ്മുടെ നാട്ടുകാരൊക്കെ രോഗികളായി മാറുകയാണോ? ഇവരൊന്നും ഭക്ഷിക്കുന്നത് ശരിയായ രീതിയിലല്ലേ?

മന്ത്രി: തിരുമേനി, ഇപ്പൊ ഇവിടെ ആരെങ്കിലും അവരവരുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യാറുണ്ടോ?. അതിനു അവർക്ക് സമയവും മനസ്സും ഉണ്ടോ? ഫാസ്റ്റ് ഫുഡിന്റെയും ന്യൂ ജനറേഷന്റെയും കാലം അല്ലേ? കഴിഞ്ഞ തവണ നമ്മളും കണ്ടതല്ലേ, പേപ്പറിൽ ചോറിട്ടിട്ട് വാഴയിലയാണെന്ന് കൊട്ടിഘോഷിക്കുന്നത്!

ഒരാൾ: (മന്ത്രിയോട്) ല്ല  .. ഷ്ടാ ... ഇവ്ടെ നല്ല  ബീഫും പൊറോട്ടയും എവ്ടെയാ കിട്ട് ആ ?

മന്ത്രി: അറിയില്ല ട്ടോ. ഞങ്ങൾ  പാതാളത്തിൽ നിന്ന് ഇവിടെ എത്തിയതെ ഉള്ളൂ. ഈ പുതിയ സംവിധാനങ്ങൾ...   നമുക്ക് അത്രയ്ക്കങ്ങട് പരിചയം പോര.

ഒരാൾ: എന്തുട്ട് പാതാളം..?

മന്ത്രി: അതേയ്, ഇത് മഹാബലിയാണ്.

ഒരാൾ: (അതിശയത്തോടെ) മഹാബലിയാ? എന്തുട്ടാ ഞാനീ കേക്കണേ! (കൂട്ടുകാരനോട്) എടാ ശവിയെ ദേ നമ്മടെ പണ്ടത്തെ മഹാബലി തിരുമേനി..ഡാ ... എന്തുട്ട് അതിശയാ .. ദ് .. (മഹാബലിയോട്)  ഹയ് ..., ഇവ്ടം വരെ വന്നിട്ട് നമ്മടെ ആനയൂട്ടും ഘോഷയാത്രേം  കാണാതെ പോവ്വേ. നല്ല കഥയായി ... അത് കണ്ടിട്ടേ നി ബാകി കാര്യോള്ളൂ ......

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം അഞ്ച്



[കൊച്ചി നഗരം (വ്യംഗ്യം) മഹാബലിയും മന്ത്രിയും കൊതുകിനെ കൊന്നുകൊണ്ട് വഴിയിൽ നിക്കുന്നു. പിന്നാമ്പുറത്തു കായലും ചീനവലയും.]

മഹാബലി: ഹോ....മന്ത്രീ, നമ്മുടെ തൊലിക്കു തീരെ കട്ടി പോര എന്ന് തോന്നുന്നു. ഒരു കുത്തിനു പത്തു കുപ്പി രക്തം പോയ പോലെ... ആ കാണുന്ന ചീനവലയോ മറ്റോ പുതച്ചാ മതിയായിരുന്നു. ഹും .... അതിരിക്കട്ടെ... (പിന്നണിയിൽ ആളുകള് വരി വരിയായി നില്ക്കുന്ന രംഗം. വരി വരിയായി നിക്കുന്ന ജനത്തെ ചൂണ്ടിക്കാണിച്ച്) നോക്കൂ.. നമ്മുടെ പ്രജകളൊക്കെ എന്തൊരു അച്ചടക്കത്തിലാണ് നില്ക്കുന്നത്.

മന്ത്രി: തിരുമേനി, മറന്നുപോയോ? കഴിഞ്ഞ തവണ വന്നപ്പഴും, ഇതേ രംഗം കണ്ടതല്ലേ?  അച്ചടക്കം ഈ ഒരു വരിയിലെ ഉള്ളൂ ... കള്ളിന്റെ വരി... അരി വാങ്ങാനുള്ള വരിയിൽ... ഇവരെ കണി കാണാൻ കിട്ടില്ല.

മഹാബലി: ഓ.. അങ്ങനെ ആണോ? ഹും... (പിന്നാമ്പുറത്ത് വലിയ ഷോപ്പിംഗ്‌ മാളിന്റെ രംഗപടം) ഈ കൊട്ടാരം ആരുടെയാണ്? ഇതിന്റെ മുന്നിൽ നമ്മുടെ കൊട്ടാരം വെറുമൊരു കുടിലാണ് അല്ലേ?

മന്ത്രി: ഇത് ഒരു അത്യാധുനിക ചന്തയാണ് തിരുമേനി... മാൾ ... ഷോപ്പിംഗ്‌ മാൾ.. ഇവിടെ ഒക്കെ ഇപ്പൊ മരത്തിനു പകരം... മന്ദിരങ്ങളല്ലെ ഉള്ളൂ? നമുക്ക് വന്ന ഒരു കത്ത് പ്രകാരം, ഈ മന്ദിരങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ്, കുറച്ചു മുന്നേ, ഹൈക്കോടതിക്ക് മുന്നിൽ നമ്മൾ കണ്ടത്.

മഹാബലി: ഹോ .. എന്തൊക്കെ മാറ്റങ്ങളാണ്  .. ഹും... (രംഗപടത്തിലെ ചില അൽപ വസ്ത്രധാരികളായ സ്ത്രീകളെ നോക്കി)  നമ്മുടെ കാലത്ത്... സ്ത്രീജനങ്ങൾ... ഇതിലും കൂടുതൽ തുണി ഉപയോഗിച്ചിരുന്നു.. അല്ലേ മന്ത്രീ ?

[ഒരു പ്രജ വേഗത്തിൽ കടന്നു വരുന്നു]

ഒരു പ്രജ: ഹ... നിങ്ങളെന്താ ഹേ .. ഇവിടെ നിന്ന് കളഞ്ഞത്? കല്യാണിൽ നിക്കാം എന്ന് പറഞ്ഞ മഹാബലിയും helper ഉം അല്ലെ you both ...? Common.. common.. let's go...

മന്ത്രി: എന്ത്? എന്തായീ പറയണേ? എന്ത് ഭാഷയാ ഇത്? കല്യാണിൽ നിക്കാനോ? എന്ത് കല്യാണം? ആരുടെ കല്യാണം?

പ്രജ: (മന്ത്രിയോട്) ഞാൻ ഇപ്പൊ കേരളത്തിൽ പറയുന്ന ഭാഷ തന്നെയല്ലേ പറഞ്ഞത്. മുഴുവൻ മലയാളത്തിൽ പറയാൻ ആർക്കാ ഇപ്പൊ കഴിയ? (മഹാബലിയെ ചൂണ്ടി)ഇദ്ദേഹല്ലേ, കല്യാണ്‍ സിൽക്കിന്റെ gate ൽ.... വേഷം കെട്ടി നിക്കാൻ വന്ന മാവേലി?

മഹാബലി: എന്ത്? വേഷം കെട്ടി നിക്കാൻ മാവേലിയോ? നമ്മുടെ വേഷം കെട്ടിയാണോ ഇപ്പൊ ആൾക്കാരെ ആകർഷിക്കുന്നത്?

(പ്രജ സന്ദേഹത്തിൽ ആകുന്നു )

മന്ത്രി: സഹോദരാ, ഇത് മഹാബലിയുടെ പകർപ്പോ തട്ടിപ്പോ ഒന്നും അല്ല. ശരിയായ മഹാബലിയാണ്. ഞാൻ അദ്ദേഹത്തിൻറെ മന്ത്രിയും.

പ്രജ: Oh my god.. ഇതെന്താ .. is it a dream... (സ്വയം നുള്ളുന്നു) അയ്യോ ... forgive me..... എനിക്ക്... നിങ്ങളുടെ ഈ വരവൊന്ന് ആഘോഷിക്കണം...വരൂ... ഈ വെയില് കൊള്ളാതെ നമുക്ക് കൊച്ചിയുടെ മേളയായ 'ബിനാലെ' കാണാൻ പോകാം.

[അടുത്ത പാട്ടുകളുടെ കൂട്ടം]

രംഗം ആറ്



[മഹാബലി കുട്ടനാട്ടിൽ (വ്യംഗ്യം). പിന്നാമ്പുറത്ത് തരിശായ പാടം ]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തുണ്ടായിരുന്ന നെൽവയലുകൾ ഒക്കെ എവടെ പോയി?

മന്ത്രി: തിരുമേനി,  ഇതിപ്പോ ഇന്നും ഇന്നലേം തുടങ്ങിയതാണോ?  ആർക്കാ ഇപ്പൊ കൃഷി ചെയ്യാൻ സമയം? ഹും.. പൂന്തോപ്പ് ഉണ്ടാക്കിയാലും രണ്ട് വെണ്ടയ്ക്ക  ഉണ്ടാക്കുമോ? ഇവിടെ, പാടങ്ങൾ നികത്തി വിമാനത്താവളങ്ങൾ ഉണ്ടാക്കിയപ്പോ, നമ്മുടെ പാതാളം വറ്റി വരണ്ടത് നാം കണ്ടതല്ലേ? കമ്പ്യൂട്ടർ കൊണ്ട് ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലല്ലേ... ഇന്നത്തെ നമ്മുടെ പ്രജകൾ......

മഹാബലി: ഹും... അത് ശരിയാണല്ലൊ മന്ത്രീ.... ഇന്നാട്ടിൽ നിന്ന്  റബ്ബർക്കുരു ഇനി തിന്നുകയേയില്ലാ.., ചക്കയും മാങ്ങയും കിട്ടാനില്ല... എന്നൊക്കെ പറഞ്ഞു അണ്ണാരക്കണ്ണന്മാർ നമ്മുടെ പാതാളത്തിലേക്ക് കുടിയേറിയത് ഈയിടെയല്ലേ...?

[പിന്നാമ്പുറത്ത് ഒരു കുട്ടനാടൻ കടവിന്റെ മികവുറ്റ ദൃശ്യം]

കടവിലെ ഒരാൾ: സാറന്മാരെ.., ഹൌസ് ബോട്ട് സവാരിക്ക് വരുന്നോ? നല്ല മധുരക്കള്ളും കരിമീനും... മറ്റു സൌകര്യങ്ങളും ഒക്കെ ഒരുക്കിത്തരാം.

മന്ത്രി: എന്താണീ മറ്റു സൌകര്യങ്ങൾ? ഇതാരാണെന്ന് മനസ്സിലായോ? ഇത് മഹാബലി തിരുമേനി ആണ്.

കടത്തുകാരൻ: എന്റെ ഈശ്വരാ, ഇത് നമ്മടെ തമ്പ്രാൻ ആയിരുന്നോ? മനസ്സിലായില്ല കേട്ടോ.

മഹാബലി: നാം നമ്മുടെ പ്രജകളൊക്കെ എങ്ങനെ ഈ കലികാലത്തിൽ ജീവിക്കുന്നു എന്ന് അറിയാൻ വേണ്ടി വന്നതാണ്.

കടത്തുകാരൻ: തമ്പ്രാനെ,  ഇത് അങ്ങ് ഭരിച്ചിരുന്ന കാലം പോലെ.. മായയുടെ കാലം അല്ല, ഇപ്പൊ മായങ്ങളുടെ കാലം ആണ്. കള്ളിൽ മായം, മീനിൽ മായം, ശാപ്പാട്ടിൽ മായം. കരിമണല് ഖനനം എന്നും പറഞ്ഞു ഭൂമി തുരന്നു കൊണ്ടുപോകാൻ.. പെരുംകള്ളന്മാര് ക്യൂ നിക്കുന്ന കാലം.  ആര് എപ്പഴാ ചതിക്കുന്നെന്നു പറയാൻ പറ്റാത്ത കാലം.

മഹാബലി: ഹും .... ആ ചതിവു ഇന്നും ഇന്നലേം തുടങ്ങിയതാണോ? അങ്ങനെ ഒരു ചതിവിൽ പെട്ടിട്ടല്ലേ നമുക്ക് നമ്മുടെ രാജ്യവും പ്രജകളും ഒരിക്കൽ നഷ്ടമായത്. മൂന്നടി അളന്നവൻ മൂന്നാമത്തെ അടി എന്റെ തലയിലല്ലേ വച്ചത്?

കടത്തുകാരൻ: തിരുമേനി ഇനി അതൊന്നും ചിന്തിച്ച് വിഷമിക്കേണ്ട. അപ്പുറത്ത് കടവിൽ വള്ളം കളിയും ഓണാഘോഷവും നടക്കുന്നുണ്ട്. നമുക്ക് അവിടെയൊന്നു പോയാലോ?

[അടുത്ത പാട്ടുകളുടെ കൂട്ടം ]

രംഗം ഏഴ്



[മഹാബലി കൊല്ലത്ത് (വ്യംഗ്യം)]

[പിന്നാമ്പുറത്തു കയർ പിരിക്കുന്നതിന്റെയും കശുവണ്ടി തൊഴിലാളികളുടെയും ചിത്രങ്ങൾ. വേദിയിൽ ഒരാൾ കയർ പിരിക്കുന്നു. മഹാബലിയും മന്ത്രിയും കടന്നു വരുന്നു]

മന്ത്രി: തിരുമേനി , ഇതാണ് കുടിൽ വ്യവസായങ്ങളുടെ നഗരം.

മഹാബലി: ഹും.... (കയറു പിരിക്കുന്നവനെ നോക്കി) കയറു പിരി ഒക്കെ നന്നായി നടക്കുന്നുവോ?

തൊഴിലാളി: (മുഖം നോക്കാതെ) ഹും... പിരിച്ചു പിരിച്ചു നമ്മൾ ഒരു പിരിയായി. ഈ കയർ ഇനി കഴുത്തിൽ ഇട്ടാൽ എല്ലാം ശുഭം. ഇപ്പൊ ഈ പണികൾ  ചെയ്യുന്നവരൊക്കെ നീചന്മാർ അല്ലെ? വെറും കീഴാളർ! ആർക്ക് എന്നതാ ചേതം?

മഹാബലി: എന്ത്? നമ്മുടെ ഭരണകാലത്ത് ഈ നാടിന്റെ താളമായിരുന്ന കുടിൽ വ്യവസായങ്ങളുടെ താളം അവതാളമായെന്നോ? ഇവരെയൊന്നും നോക്കാൻ ആരുമില്ലേ ഇവിടെ?

തൊഴിലാളി: (മുഖം ഉയർത്തി നോക്കുന്നു. പുച്ഛഭാവം മാറി അമ്പരന്നു നോക്കുന്നു) മ്..... ഇതാരാ ... യ്യോ ... ഇത് നമ്മടെ മാവേലി തമ്പ്രാൻ ആണോ... അയ്യോ.. അടിയൻ ഒന്നും ആലോചിക്കാതെ ... എന്തെങ്കിലും പറഞ്ഞെങ്കിൽ ക്ഷമിക്കണം...

മഹാബലി: മന്ത്രി പുംഗവാ, ഈ നാട്ടിൽ  ഒരാളെങ്കിലും എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

മന്ത്രി: അങ്ങയുടെ ഭാഗ്യം തിരുമേനി.

തൊഴിലാളി: തിരുമേനി, തിരുവോണം അല്ലയോ ഇന്ന്? കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ലെങ്കിലും അങ്ങയെ ഒന്ന് ഊട്ടുവാൻ ഈയുള്ളവന്റെ അടുത്തു ഒരു കോണകം പോലും ഇല്ലല്ലോ വിക്കാൻ (സങ്കടപ്പെടുന്നു).

മഹാബലി: എവിടെ ഇവിടുത്തെ അധികാരി വർഗ്ഗം?

തൊഴിലാളി: തിരുമേനി, അധികാരി വർഗ്ഗം ഇപ്പൊ 'സരിതാ'പമേറ്റ് കിടക്ക്വല്ലേ. നാട്ടിൽ ഉള്ളി അരിഞ്ഞു കണ്ണീര് വരുന്നെന് പകരം ഇപ്പൊ ഉള്ളീടെ വില കേട്ടാൽ കരയും. തണുപ്പിൽ വെറക്കുന്നേനു പകരം ഇപ്പൊ പനിച്ചും കൊട്ടേഷൻ ടീമിനെ പേടിച്ചും ആണ്  വിറക്കുന്നത്‌. ! വണ്ടീൽ കയറിയാൽ ഗോവിന്ദച്ചാമിമാരെ പേടിക്കണം....ഹും.... (ക്ഷോഭിച്ചുകൊണ്ട്) ഇപ്പഴത്തെ മന്ത്രിമാർ വേഴാമ്പലിനെ മാറ്റി കൊതുകിനെ ദേശീയ പക്ഷിയാക്കാൻ നടക്കയല്ലേ.

മഹാബലി: മന്തി പുംഗവാ, ഈ സഹജീവിക്ക് എന്റെ രാജസദസ്സ് ദർശിക്കാനുള്ള ഉപായം പറഞ്ഞുകൊടുക്കൂ. നമ്മുടെ മായാലോകത്തിലെ സ്നേഹസന്ദേശം... ഇദ്ദേഹത്തിന്റെ സംഘർഷം ഒന്ന് കുറയ്ക്കട്ടെ.

[ആശാ പോറ്റിയും സംഘവും അവതരിപ്പിക്കുന്ന സ്നാഹാഞ്ജലി. പിന്നാമ്പുറത്തു നിന്ന് താഴെപറഞ്ഞത് പോലെ ഒരു ശബ്ദരേഖ ]

["മലയാളത്തിന്റെ മഹാനായ മഹാകവി കുമാരനാശാൻ സ്നേഹത്തെക്കുറിച്ച് ഇങ്ങനെ പാടി:

'സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം'

അതെ. സ്നേഹമാണ് ഈ ലോകത്തിന്റെ നിലനില്പിന്റെ ഒരേ ഒരു പൊരുൾ. സ്നേഹമില്ലെങ്കിൽ പിന്നെ അവിടെ അന്ധകാരമാണ്, അനാഥമാണ്, അനർത്ഥമാണ്. സ്നേഹം പല രൂപങ്ങളിൽ, പല ഭാവങ്ങളിൽ ഈ ലോകത്തിലെ ജീവജാലങ്ങളിൽ നിഴലിക്കുന്നു.

ഈ സ്നേഹം, ഒരു പൂവിനോടയാൽ ഇഷ്ടമായും, ഭക്ഷണത്തോടായാൽ കൊതിയായും, അമ്മയ്ക്ക് കുഞ്ഞിനോടാവുമ്പോൾ വാത്സല്യമായും, ദേശത്തോടാവുമ്പോൾ  ഭക്തിയായും, കാമുകീകാമുകന്മാർക്കിടയിലായാൽ പ്രണയമായും, ഗുരുവിനോടായാൽ ആദരവായും, ദീനരോടായാൽ ദയയായും പരിലസിക്കുന്നു.

സ്നേഹത്തിന്റെ ആഴങ്ങളിലൂടെ, അഗാധതയിലൂടെ സഞ്ചരിക്കാൻ, സമൂഹത്തിൽ സ്നേഹത്തിന്റെ വിത്തുകൾ പാകി എല്ലാ അർത്ഥത്തിലും അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ഞങ്ങൾ ഒരുക്കുന്ന 'സ്നേഹാഞ്ജലി'യിലേക്ക് നിങ്ങൾക്ക് സ്വാഗതം."]



രംഗം എട്ട്‌



[മഹാബലി അനന്തപുരിയിൽ (വ്യംഗ്യം). പിന്നാമ്പുറത്തു പദ്മനാഭസ്വാമി ക്ഷേത്രവും, സിക്രട്ടറിയേറ്റിനു മുന്നില് സമരം ഇരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങൾ മാറി മാറി വരുന്നു.]

മഹാബലി: മന്ത്രീ, നമ്മുടെ കാലത്തൊന്നും ഈ പദ്മനാഭന്റെ അടുത്തു  ഇത്ര തിരക്കുണ്ടായിട്ടില്ലല്ലോ.

മന്ത്രി: സ്വർണം ഉണ്ടെന്നു കേട്ടപ്പോ, യുക്തി കുറഞ്ഞ് ഭക്തി കൂടി വരുന്നവരാ കൂടുതൽ, തിരുമേനി....

മഹാബലി: പ്രജകളൊക്കെ ആർഭാടപ്രിയന്മാരായെന്നു തോന്നുന്നു. ഹും... നാം നൂറ്റാണ്ടുകളോളം നാട് ഭരിച്ചിട്ടും ഇവിടെയെങ്ങും എന്റെ ഒരു പ്രതിമ പോലും ഇല്ലല്ലോ.  കഷ്ടം.... (സമരപ്പന്തലിലെ നിരാഹാരക്കാരെ നോക്കി) നമ്മുടെ പ്രജകളൊക്കെ ഇപ്പൊ പാതവക്കത്താണോ ഉറങ്ങാൻ വരുന്നത്‌?

മന്ത്രി: ഭരിച്ചു മുടിക്കുന്ന ഭരണ വർഗ്ഗത്തെ, ഉറക്കത്തിലെങ്കിലും മറിച്ചിടാൻ.. ജോലിയൊക്കെ ഉപേക്ഷിച്ചു വന്നവരാ തിരുമെനീ ഇവരൊക്കെ.

[ഇതി കേട്ട് കൊണ്ട് സമരം ചെയ്തു കിടക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ]

രാഷ്ട്രീയക്കാരൻ:   (ആത്മഗതം)ആരടപ്പീ... ത് ? യെന്തെര് വേഷം? വേഷം മാറി വന്ന വല്ല പോലീസുകാരനോ മറ്റോ ആണോ? എന്തായാലും മുണ്ട് മുറുകെ പിടിക്കാം.

തള്ളെ , നിങ്ങളൊക്കെ യാര്?  മനസ്സിലായില്ലല്ല് ....

മന്ത്രി: ഇത് നിങ്ങളുടെയൊക്കെ മഹാബലി ചക്രവർത്തി ആണ്. ഇവിടുത്തെ... ഇപ്പഴത്തെ ... കാര്യങ്ങൾ ഒക്കെ ഒന്നന്വേഷിക്കാൻ വന്നതാ.

രാഷ്ട്രീയക്കാരൻ: (ആത്മഗതം) ഇനിയിപ്പൊ ഇടത്തും വലത്തും ഒന്നും നോക്ക്വാതെ ഇവരുടെ കൂടെ അങ്ങ് കൂടിയാലോ? തള്ളെ  (ഉറക്കെ ) അയ്യോ , മനസ്സിലായില്ല് കേട്ടാ ... (ഒരു തനി രാഷ്ട്രീയക്കാരന്റെ അംഗവിക്ഷേപത്തോടെ) ഞങ്ങൾ അധികാരത്തിൽ വന്നാൽ അങ്ങയുടെ പേരിൽ അടുത്ത കൊല്ലം മുതൽ സത്യസന്ധതയ്ക്കുള്ള ഒരു അവാർഡ്‌ ഏർപ്പെടുത്തും. ഇപ്പോ 'കുങ്കുമപ്പൂ' വും 'അമ്മ' യും മുടങ്ങാതെ... കണ്ണെടുക്കാതെ... കാണുന്നവർക്ക് സർക്കാർ പെൻഷൻ കൊടുക്കണം എന്നും പറഞ്ഞു ഞങ്ങൾ സമരത്തിലാണ്. ഇനി നമ്മുടെ നേതാവിന്റെ നന്ദിപ്രകാശനം ഒന്ന് കണ്ടു നോക്കൂ...

[മഹാബലിയും മന്ത്രിയും രാഷ്ട്രീയക്കാരനും നോക്കി നില്ക്കെ, നന്ദി പ്രകാശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ആൾ വരുന്നു. ഈ ആൾ സമരക്കാരുടെ രംഗപടത്തിന്റെ ഇടയിൽ ഒരാളായി ഇരുന്നാൽ നന്നായേനെ. (മഹാബലിയെ വണങ്ങുന്നു). അവസാനം നാട് സന്ദർശിച്ചതിന് മഹാബലിയോടു പ്രത്യേകം നന്ദി പറയുന്നു. ]

മഹാബലി: ഞങ്ങൾ ഓരോ വർഷം വരുമ്പോഴും ഇങ്ങനെ പല വാഗ്ദാനങ്ങളുടെയും പെരുമ്പറകൾ മുഴങ്ങുന്നത് നാം കേൾക്കാറുള്ളതാണ്. ആത്മീയതയും മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് കൈക്കൂലിയെന്ന പേക്കോലം കെട്ടിയാടുന്ന വഞ്ചകന്മാരാണ് എന്റെ പിൻഗാമികൾ എന്നറിയുമ്പോൾ ഒത്തിരി സങ്കടം തോന്നുന്നു. ഒരു മാവേലി സ്റ്റോർ മാത്രമല്ലേ എന്റെ പേരിൽ ആകെ ഇവിടെ ഉള്ളത്

രാഷ്ട്രീയക്കാരൻ: അങ്ങനെ അടച്ചാക്ഷേപിക്കല്ല് തിരുമേനി, തിരുവോണത്തിനെങ്കിലും നമ്മൾ എല്ലാ വ്യത്യാസങ്ങളും മറന്നു ഒരുമയോടെ ആഘോഷങ്ങൾ നടത്താറുണ്ട്‌. ഈ വർഷത്തെ ഖജൂർ കച്ചേരിയിലെ ആഘോഷങ്ങൾ ഒന്ന് കണ്ട് നോക്കൂ.

[അവസാന ഭാഗത്തെ പാട്ടുകൾ  (പാട്ടുകൾക്ക് ശേഷം മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു.)]

രംഗം ഒൻപത്



[രംഗത്ത് മഹാബലിയും മന്ത്രിയും]

മഹാബലി: മന്ത്രീ, നമ്മുടെ ഖജനാവിന്റെ ഇപ്പഴത്തെ സ്ഥിതി എങ്ങനെയുണ്ട്?

മന്ത്രി: എന്താണ് അങ്ങനെ ചോദിച്ചത് തിരുമേനി?

മഹാബലി: മന്ത്രീ, കേരളത്തിലെ പുകൾപെറ്റ നിരത്തുകളിൽ ഓടിയോടി  നമ്മുടെ രഥം മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഇനി രാവണൻ അമ്മാവന്റെ പുഷ്പകവിമാനം വാടകയ്ക്ക് എടുത്താലോ എന്ന് ആലോചിക്കുകയായിരുന്നു.

മന്ത്രി: അതേതായാലും നന്നായി തിരുമേനി. ഇനിയങ്ങോട്ട് ആകാശവീക്ഷണം തന്നെയാണ് നല്ലത്.

മഹാബലി:  അതൊക്കെയിരിക്കട്ടെ...., കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചിട്ട്‌ നമ്മുടെ നാടിനെപ്പറ്റി ഇപ്പൊ എന്ത് തോന്നുന്നു? എല്ലാം ശുഭമാണോ?

മന്ത്രി: തിരുമേനി ഒന്നും വിചാരിക്കരുത്. അങ്ങ് ഭരിച്ചിരുന്ന കാലത്തെ ഹരിത മനോജ്ഞ കേരളം, കള്ളവും ചതിയും ഇല്ലാതിരുന്ന കേരളം, എല്ലാവരും സന്തോഷിച്ചിരുന്ന കേരളം എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സ്വന്തം ഭാഷയായ മലയാളം പറയാൻ മടിക്കുന്ന, ശുചിത്വ ബോധമില്ലാത്ത, കൃഷിക്കാരനെ മാനിക്കാത്ത, സ്വന്തം സത്വത്തെത്തന്നെ മറക്കുന്ന മനോരോഗികളായിരിക്കുന്നു ഇന്നത്തെ മലയാളികൾ. കൂടുതൽ ഇവിടെ നിൽക്കാതെ നമുക്ക് വേഗം പാതാളത്തിലേക്ക് തന്നെ മടങ്ങി പോകാം തിരുമേനി.

മഹാബലി: മന്ത്രീ, ഞാൻ വേറെ ഒരു കാര്യം ആലോചിക്കുകയാണ്. ഇങ്ങനെ കാര്യങ്ങൾ പോയാൽ നമ്മുടെ പ്രജകളുടെ കാര്യം ആര് നോക്കും? ഒളിച്ചോട്ടം നമുക്ക് ഭൂഷണമാണോ? ഹും ... നമുക്ക് ഈ കപടരാഷ്ട്രീയക്കാരെ അടിച്ചോടിച്ചിട്ട്... നേരത്തെ ഒരു പ്രജ ആവശ്യപ്പെട്ടപോലെ... വീണ്ടും കുറച്ചുകാലം കൂടി ഇവിടത്തെ ഭരണം അങ്ങ് ഏറ്റെടുത്താലോ? ഒരിക്കൽ കൂടി.. നമുക്കീ നാടിനെ .. കള്ളവും ചതിവും ഇല്ലാത്ത, നീതി ബോധമുള്ള, മനുഷ്യർ മറ്റു മനുഷ്യരെ, ജാതിമതഭേദമില്ലാതെ മനുഷ്യന്മാരായി മാത്രം കാണുന്ന നാടായി..  ഓണക്കാലത്തെപ്പോലെ, ഒരേ പൈതൃകത്തിന്ന് കീഴിൽ കൊണ്ട് വരാം.

ഒരു നാട് ഒരു പൈതൃകം ഒരു ഓണം.
(ഈ വാചകം പാശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ പ്രത്യേകമായി പ്രതിധ്വനിയോടെ എടുത്തു പറയുന്നു.)

മന്ത്രി: ഹഹഹാ ...അപ്പൊ പതിനൊന്നാമത്തെ അവതാരം ആരായിരിക്കും? ആവോ ... മൂന്നടി മണ്ണിനു പകരം ഇനി ആറടി മണ്ണ് (മരണം) തന്നെ ചോദിക്കുമായിരിക്കും.... അങ്ങനെയല്ലേ കാലം ...

മഹാബലി: (വേദിയുടെ മദ്ധ്യ ഭാഗത്തേക്ക് വന്ന് സദസ്യരോടായി) എന്റെ പ്രിയപ്പെട്ട ജനങ്ങളെ, ഈ തവണയും ഞങ്ങൾ തിരിച്ചു പോകുകയാണ്. നാം നിങ്ങൾക്ക് ഒരവസരം കൂടി തരുന്നു. നിങ്ങൾ സ്വയം നന്നാവുക. ഈ വയസ്സുകാലത്ത് എനിക്ക് ഒരവസരം കൂടി ഉണ്ടാക്കാതിരിക്കുക.  പോകുന്നതിനു മുന്നേ, നമ്മുടെ പാതാള കലാമണ്ഡലത്തിലെ കലാകാരന്മാരുടെ ഈ കലാവിരുന്ന് ആസ്വദിക്കൂ... (മഹാബലിയും മന്ത്രിയും കൈ വീശി തിരിച്ചു പോകുന്നു. മോഹിനിയാട്ടവും കളരിപ്പയറ്റും ഒക്കെയുള്ള കലാരൂപങ്ങൾ പ്രവേശിക്കുന്നു. ഈ കലാരൂപം അവസാനിക്കുന്നതോടെ തിരശ്ശീല വീഴുന്നു.)



***സമാപ്തം*** 


2014 മാർച്ച് 12, ബുധനാഴ്‌ച

അമ്മ മനസ്സ്

2013 മെയ്‌ മാസം 26 നു വാഷിങ്ങ്ടണ്‍ ഡി സി യിൽ  അരങ്ങേറിയ മനീഷി നാടകോത്സവത്തിന് ഞങ്ങൾ അവതരിപ്പിച്ച നാടകം. ഈ നാടകത്തിന് വിജയൻ പരമേശ്വരൻ നല്ല ഹാസ്യ കഥാപാത്രത്തിനുള്ള സമ്മാനം നേടിയിരുന്നു. ഈ നാടകത്തിലെ മൂർദ്ധന്യ മുഹൂർത്തത്തിന് വേണ്ടിയാണ് ഞാൻ പുത്രവിലാപം എന്ന പാട്ട് എഴുതിയത്.

അവതാരിക

 നാടകം: അമ്മ മനസ്സ്
സംവിധാനം: വിജയൻ പരമേശ്വരൻ, വേണുഗോപാലൻ കോക്കോടൻ
കഥ: വിജയൻ പരമേശ്വരൻ
നാടാകാവിഷ്കാരം: വിജയൻ പരമേശ്വരൻ, വേണുഗോപാലൻ കോക്കോടൻ
ആമുഖം: പ്രബീഷ് പിള്ള
ശബ്ദലേഖനം: സുരേഷ് നായർ, ദിനേഷ് മേനോൻ
ശബ്ദമിശ്രണം: സുരേഷ് നായർ, ദിനേഷ് മേനോൻ
നൃത്തം: മധു നമ്പ്യാർ
ചമയം: ജയശ്രീ പരമേശ്വരൻ, ജിഷ രവീന്ദ്രൻ, പ്രിയ പ്രബീഷ്
കവിത: വേണുഗോപാലൻ കോക്കോടൻ
കവിത ആലാപനം: ദിനേഷ് മേനോൻ
സംഗീതം: ദിനേഷ് മേനോൻ

അഭിനേതാക്കൾ

സുഗുണൻ: പ്രബീഷ് പിള്ള
ലക്ഷ്മി: പ്രിയ നായർ
ലക്ഷ്മിയുടെ അച്ഛൻ: വിജയൻ പരമേശ്വരൻ
അമ്മ: നളിനി മീരജ്കർ
സുഗുണൻ (ചെറിയ കുട്ടി): പാർവതി നമ്പ്യാർ
സുഗുണൻ (വലിയ കുട്ടി): ശശാങ്ക് ജോഷി
അദ്ധ്യാപകൻ: വേണുഗോപാലൻ കോക്കോടൻ
സുഗുണന്റെ(ചെറിയ കുട്ടി) സഹപാഠികൾ: പ്രണീത് പിള്ള, ഋഷഭ് നായർ
സുഗുണന്റെ (വലിയ കുട്ടി) സഹപാഠികൾ:മാർഷൽ നമ്പ്യാർ, ഹർഷൽ നമ്പ്യാർ, ഐശ്വര്യ

ആമുഖം 

നാടകത്തെപ്പറ്റി രണ്ടു വാക്ക്. വർത്തമാനകാലത്ത് സമൂഹത്തെ അർബുദം പോലെ കാർന്നു തിന്നുന്ന രോഗമായി  മാറിയിരിക്കുന്നു മാതാപിതാക്കളോടുള്ള മക്കളുടെ അവഗണന. ഭൗതികസുഖലോലുപതയിൽ മുഴുകി മാതാപിതാക്കളെ അവഗണിക്കുന്ന ഇന്നത്തെ വലിയ സമൂഹത്തിൽ ഒരുവനെയെങ്കിലും ഈ സംരംഭത്തിലൂടെ കണ്‍തുറപ്പിക്കാനായാൽ ഞങ്ങൾ കൃഥാർത്തരായി. ഒപ്പം ഇനി ഒരിക്കലും ഞങ്ങൾ ആ സമൂഹത്തിന്റെ ഭാഗം ആകില്ല എന്ന ദൃഡ്ഡപ്രതിജ്ഞയും.

മാതൃസ്നേഹത്തിനു മുന്നിൽ ഞങ്ങൾ സമർപ്പിക്കുന്നു 'അമ്മ മനസ്സ്'.

രംഗം ഒന്ന്

[അമ്മ കുഞ്ഞിനെ കൈയ്യിൽ  എടുത്തു താരാട്ട് പാടുന്നു. താരാട്ട് പാട്ട്.]

"ഒമാനത്തിങ്കൾ കിടാവോ .. നല്ല ..."

[അമ്മയുടെ മുഖം ഒരു ഭാഗം നല്ല ഭംഗി , മറുഭാഗം ഭീഭത്സം
തലയിൽ സാരിത്തുമ്പ് കയറ്റിച്ചുറ്റി മറച്ചിട്ടുണ്ടെങ്കിലും മുഖത്തിന്റെ സൌന്ദര്യവും ഭീഭത്സതയും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ 
തിരിയുമ്പോൾ കാണാം.]

[മങ്ങിയ വെളിച്ചംതാരാട്ട് പാട്ട് പിന്നണിയിൽപാട്ട് കുറഞ്ഞു 
വരുമ്പോൾ അമ്മ കുഞ്ഞിനു പാല് കൊടുക്കുന്നുകളിപ്പിക്കുന്നു
അമ്മ കുഞ്ഞിനെ ആഹാരം ഊട്ടുന്നു. കുഞ്ഞിനെ അകത്തേക്ക് കൊണ്ടുപോകുന്നു.]

[താരാട്ട് പാട്ട് നേർത്ത് നേർത്ത് വരുന്നു]

രംഗം രണ്ട്

[നല്ല വെളിച്ചം. കുട്ടി വലുതായി ഏഴു വയസ്സുകാരനാകുന്നുഅമ്മ 
മകനെ സ്കൂൾ വസ്ത്രം ഇടുവിക്കുന്നുതല ചീകുന്നുചോറ്റു പാത്രം തയ്യാറാക്കുന്നു. ]

അമ്മഎന്റെ പോന്നുമോൻ നന്നായി പഠിച്ചു എല്ലാ വിഷയത്തിലും ഒന്നാമനാകണം കേട്ടോ.

മോൻശരി അമ്മെ..

അമ്മദാ.. പാല് കുടിക്കൂ സുഗുണാ ..

മോൻഎന്റെ വയറു നിറഞ്ഞു അമ്മേ.. ഇനി പിന്നെ കുടിക്കാം...

അമ്മകുറച്ചു കൂടിയേ ഉള്ളൂകണ്ണടച്ചു കുടിച്ചോളൂ കണ്ണാ...

അമ്മപിന്നെ ഇത് ഉച്ചക്കലത്തെക്കുള്ള ചോറാണ്മോൻ മുഴുവൻ 
കഴിക്കണം കേട്ടോഎങ്കിലെ ശക്തി വരുള്ളൂ...

മോൻശരി അമ്മെ... ദേ എന്റെ മസില് നോക്ക്..

അമ്മപാല് മുഴുവൻ കുടിക്കൂ

മോൻശരി അമ്മെ ശരി.

അമ്മ:  അപ്പൊ ഒക്കെ റെഡി... നമുക്ക് സ്കൂളിലേക്ക് പോകാം.

[മങ്ങിയ വെളിച്ചം]

രംഗം മൂന്ന്

[പള്ളിക്കൂടത്തിലെ അന്തരീക്ഷംകുട്ടികളും മാതാപിതാക്കളും ഒക്കെ  പിന്നണിയിൽ കലപില വർത്തമാനം പറയുന്ന  ശബ്ദം.  ]

[അമ്മ കുട്ടിയെ തിരശ്ശീലയുടെ ഒരു ഭാഗത്ത് നിന്നും ക്ലാസ്സ് മുറിയുടെ അകത്തേക്ക് കടത്തി വിടുന്നുഅമ്മ അകത്തേക്ക് പോകുന്നു. ക്ലാസ്സ് 
മുറിക്കകത്ത്  പിള്ളേർ കളിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾ പാട്ട് പാടി ആസ്വദിക്കുന്നു. പാട്ടിനിടയ്ക്കു കൊച്ചു കുട്ടികൾ വലുതായി വരുന്നു. പള്ളിക്കൂടത്തിലെ മണി അടിക്കുന്നു. കുട്ടികൾ പാട്ടൊക്കെ നിർത്തി ധൃതിയിൽ ക്ലാസ്സിൽ കസേര ഒക്കെ തയ്യാറാക്കി ഇരിക്കുന്നു (മേശയും കസേരയും ഒക്കെ വലിക്കുന്ന ശബ്ദം).  അദ്ധ്യാപകൻ വരുന്നു.]

അദ്ധ്യാപകൻ: Silence.... silence
[പുസ്തകം മേശമേൽ വെക്കുന്ന ശബ്ദം.]

കുട്ടികൾ: (ഒരുമിച്ചുനീട്ടി) Good morning teacher.
അദ്ധ്യാപകൻ:  Good morning.. Good morning.

അദ്ധ്യാപകൻ: അപ്പോ നിങ്ങൾ ഇന്നലത്തെ പാഠങ്ങൾ എല്ലാം പഠിച്ചോ?

കുട്ടികൾ:  (ഒരുമിച്ചുപഠിച്ചു ടീച്ചർ ..

അദ്ധ്യാപകൻ:  ശരി.. ശരി ...ഞാൻ ചില  ചോദ്യങ്ങൾ  ചോദിക്കാം, എന്താരാജീവ് ഒരു ഗോളത്തിന് എത്ര വശങ്ങൾ ഉണ്ട്?

രാജീവ്രണ്ടു വശങ്ങൾ.

അദ്ധ്യാപകൻ:  ഗോളത്തിന് ഒരുവശം അല്ലേ ഉള്ളൂ രാജീവേ. നീ കണ്ട വശങ്ങൾ ഏതൊക്കെ ആണ്?

രാജീവ്: ഒന്ന് കാണുന്ന വശവും മറ്റേതു കാണാത്ത വശവും.

അദ്ധ്യാപകൻ: ഹ ഹ ഹാ ... നിങ്ങളൊക്കെ വലിയ  കുസൃതികളാണല്ലോ. ഹും... ഷേർലി, 'I' വച്ചു ഒരു വാക്യം പറയൂ.

ഷേർലി: I is....

അദ്ധ്യാപകൻ: അങ്ങനെ ആണോ പഠിപ്പിച്ചത്എപ്പഴും 'I'  കഴിഞ്ഞാൽ "am" പറയണം എന്ന് പഠിപ്പിച്ചിട്ടില്ലേ?. "is" അല്ലല്ലോ.

ഷേർലി: OK teacher, I am the ninth letter in the alphabet.

അദ്ധ്യാപകൻ:  ഹ ഹാ ..... എന്തു  ചോദിച്ചാലും  കുസൃതി  ഉത്തരങ്ങൾ  ആണല്ലോ. അങ്ങനെ ആണെങ്കിൽ  ഞാൻ  കുസൃതി ചോദ്യങ്ങൾ തന്നെ ചോദിക്കാം. എന്താ .. ചോദ്യം..ഒരു ഇലക്ട്രിക്‌ ട്രെയിൻ 100 കിലോമീറ്റർ വേഗതയിൽ വടക്കോട്ട്‌ സഞ്ചരിക്കുകയാണ്. പത്തു കിലോമീറ്റർ വേഗതയിൽ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് കാറ്റ് അടിക്കുന്നുമുണ്ട്. അപ്പോൾ ഈ ട്രെയിനിന്റെ പുക ഏതു ദിശയിലേക്കായിരിക്കും പോകുക?

രാജീവ്: സാർ, അത് തെക്കോട്ടയിരിക്കും.

സുഗുണൻഇലക്ട്രിക്‌ ട്രെയിനിനു പുക ഇല്ല സാർ.

അദ്ധ്യാപകൻ: വെരി ഗുഡ്, സുഗുണൻ, വണ്ടർഫുൾ. വേറൊരു കുസൃതിച്ചോദ്യം. ഹും... 4 x 2 ഏരിയ ഉള്ള 3 അടി താഴ്ച ഉള്ളതായ ഒരു കുഴിയിൽ എത്ര മാത്രം മണ്ണ് ഉണ്ട്? ആര് ഉത്തരം പറയും? മാത്യുവിനു പറയാമോ?

മാത്യുകുഴിയിൽ മണ്ണേ ഇല്ല. കുഴിയിലെ മണ്ണ് എല്ലാം എടുത്ത് കഴിഞ്ഞില്ലേ.

അദ്ധ്യാപകൻഎന്റെ ഈശ്വരാ..  പിള്ളാരുടെ ഒരു കാര്യം. OK.. Now I'm serious .. ok.. tell me what is 18 x 19? )

[എല്ലാ കുട്ടികളും ചിന്തിച്ചു കൊണ്ടിരിക്കുന്നു]

മാത്യുഅറിയില്ല സാർ.

സുഗുണൻ: (പെട്ടെന്ന്ടീച്ചർIt is 342.)

അദ്ധ്യാപകൻവെരി ഗുഡ് സുഗുണൻ വെരി ഗുഡ്സുഗുണൻ ഇങ്ങു എന്റെ അടുത്ത് വരൂ. (സുഗുണനെ ചേർത്ത് പിടിച്ചു കൊണ്ട്.നിങ്ങളെല്ലാവരും (അവന്റെ പുറത്തു തട്ടുന്നു)  സുഗുണനെ കണ്ടു പഠിക്കണം. സുഗുണൻ പഠിപ്പിൽ മാത്രമല്ല സ്പോർട്സിലും ഒന്നാമനാണ്‌.

ഷേർലി:  പക്ഷെ ടീച്ചർഅവന്റെ അമ്മ കുരുടി ആണ്.

[ടീച്ചർ  സ്തബ്ധനാവുന്നു]

മറ്റു കുട്ടികൾ: (ഒരുമിച്ചുസുഗുണന്റെ അമ്മ കുരുടി ആണേ. [പാശ്ചാത്തല സംഗീതം]

[സുഗുണൻ തേങ്ങി തേങ്ങി കരയുന്നു]

അദ്ധ്യാപകൻ: Silence. വളരെ മോശംകുട്ടികളെ. ഇത്തരത്തിലുള്ള ഒരു കാര്യത്തിന് നിങ്ങളുടെ സഹപാഠിയെ ഇങ്ങനെ കളിയാക്കാൻ പാടുണ്ടോനിങ്ങൾ എല്ലാവരും നാളെ പത്തു തവണ SORRY എന്ന്
 എഴുതിക്കൊണ്ട് വരണംസുഗുണൻകരയാതിരിക്കൂ. ട്ടോ .

[പള്ളികൂടത്തിലെ മണി അടിക്കുന്നു. ശോക സംഗീതം. വെളിച്ചം മങ്ങി മങ്ങി ഇല്ലാതാവുന്നു]

രംഗം നാല്

[വീട്അമ്മ മോനെ സ്കൂളിൽ ഒരുക്കി കൊണ്ട് പോകാൻ തുനിയുന്നു.]

സുഗുണൻഅമ്മേഅമ്മ ഇനി മുതൽ ഒരു കാര്യത്തിനും എന്റെ സ്കൂളിൽ വരേണ്ട.

അമ്മഅതെന്താ മോനെഅങ്ങനെ?

സുഗുണൻഅമ്മേഎന്നെ കൂട്ടുകാരൊക്കെ കളിയാക്കുന്നുഎന്റെ അമ്മ കുരുടി ആണെന്നും പറഞ്ഞ്.

അമ്മ: ഓ അങ്ങനെ ആണോ? എങ്കിൽ ഞാൻ പോയി  മോന്റെ ടീച്ചറിനോടു കാര്യം പറയാം.

സുഗുണൻഅതൊന്നും വേണ്ടമ്മേ. അമ്മ എന്താ അമ്മെ,  ഇങ്ങനെ ഒറ്റക്കണ്ണി ആയിപ്പോയത്എന്റെ കൂട്ടുകാരുടെ അമ്മമാർ എല്ലാം സുന്ദരിമാർ ണല്ലോ?

അമ്മ:  (ദീർഘമായി നെടുവീർപ്പിടുന്നു, കുറച്ചു നേരം ആലോചിച്ചത്തിനു ശേഷം) അതൊന്നും സാരമില്ല മോനേ. അങ്ങനെ ആണെങ്കി അമ്മ ഇനി മുതൽ മോനെ സ്കൂളിൽ കൊണ്ട് വിടാൻ വരുന്നില്ലമോന്റെ 
കൂട്ടുകാരുടെ മുൻപിൽ നിന്നും അമ്മ ഒളിച്ച്  വീടിന്റെ നാല് 
ചുവരുകൾക്കുള്ളിൽ തന്നെ ഇരുന്നോളാംമോൻ പഠിച്ചു നന്നായി 
വരാ അമ്മ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കാം.

[ശോക സംഗീതം. മകൻ പോകുന്നുഅമ്മ വിതുമ്പുന്നു]

രംഗം അഞ്ച്

[എല്ലാ കുട്ടികളും കസേരകളിൽ ഇരിക്കുന്നുടീച്ചർ വരുന്നു. ]

ടീച്ചർ: Good morning all.

കുട്ടികൾ: Good morning.

ടീച്ചർ: I have a good news to everybody.  എന്താണെന്നറിയോനിങ്ങൾ എല്ലാവരും  സ്കൂളിലെ പഠിത്തം കഴിഞ്ഞു പോവ്വാണല്ലോ. ഒരുവിധം എല്ലാവരും നല്ല മാർക്കോടെ ആണ് ജയിച്ചിരിക്കുന്നത്
അതിൽ ഇത്തവണത്തെ സ്കൂൾ ഫസ്റ്റും  ഫസ്റ്റ് റാങ്കും  ലഭിച്ചിരിക്കുന്നത് ആർക്കാണെന്നറിയോ? അത് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട സുഗുണന് തന്നെ ആണ്. Congratulations Sugunan. സുഗുണന് പട്ടണത്തിൽ പോയി വലിയ കോളേജിൽ 
പഠിക്കാനുള്ള അവസരവും കിട്ടിയിട്ടുണ്ട്. Well done, Sugunan. We are so proud of you.

കുട്ടികൾ: Conratulations Sugunan, Wish you all the best.

സുഗുണൻ: Thank you teacher, Thank you my friends. ഞാൻ  എന്റെ പ്രിയപ്പെട്ട  സ്കൂൾനെയും  കൂട്ടുകാരെയും 
ടീച്ചെറിനെയും ഒരിക്കലും മറക്കില്ല.  (ടീച്ചെറിന്റെ കാലിൽ തൊട്ടു വന്ദിക്കുന്നു.) 

[വിടപറയുന്ന തരത്തിലുള്ള സംഗീതം.. പാട്ട് നേർത്തു നേർത്തു വരുന്നുവെളിച്ചം 
മങ്ങുന്നു.]

രംഗം ആറ്

[സുഗുണന്റെ വീട്. അമ്മ സുഗുണന് പട്ടണത്തിൽ പോയി പഠിക്കാൻ  തുണികളും മറ്റും എടുത്തു വെക്കുന്നു. പെട്ടി അടുക്കി വെക്കുന്ന ശബ്ദം.]

സുഗുണൻ: അമ്മേ, ഞാൻ പട്ടണത്തിൽ പഠിക്കാൻ പോയാൽ അമ്മ പിന്നെ ഒറ്റക്കാവില്ലേ.

അമ്മ: (കരയുന്നു) ഹും .. സാരമില്ല മോനെ. മോൻ പഠിച്ചു വല്യ ആളായി വേഗം തിരിച്ചു വരുമല്ലോ.

സുഗുണൻ: അമ്മേ കരയരുതമ്മെ. ഞാൻ സമയം കിട്ടുമ്പോഴൊക്കെ വന്നു അമ്മയെ കാണുമല്ലോ.

അമ്മ: മോന്റെ ഭക്ഷണവും താമസവും ഒക്കെ ആലോചിച്ച് ഒരു സമാധാനവും ഇല്ല. (കരയുന്നു)

സുഗുണൻ: അതൊന്നും സാരമില്ലമ്മേ. (പെട്ടി പൂട്ടി വയ്ക്കുന്ന ശബ്ദം) അമ്മ കരയല്ലേ.....(അമ്മയുടെ കാൽ തൊട്ടു വന്ദിക്കുന്നു). എന്നാൽ ഞാൻ പോയി വരട്ടെ അമ്മെ.

[അമ്മ പെട്ടി അടുക്കി  പൂട്ടികൊടുക്കുന്നു.]

അമ്മശരി മോനെപോയി നന്നായി പഠിച്ചു വരൂഎല്ലാം നല്ലതിനായി വരട്ടെ.

[സുഗുണൻ അമ്മയെ കെട്ടിപ്പിടിച്ചുപെട്ടിയുമായി പോകുന്നുഅമ്മ കരഞ്ഞു കൊണ്ട് നില്ക്കുന്നുപിന്നണിയിൽ വിലാപസംഗീതം. വെളിച്ചം  കുറയുന്നുരംഗം മാറുന്നു. ]

രംഗം ഏഴ്

[സുഗുണനും അവന്റെ കാമുകിയും പട്ടണത്തിലൂടെ നടക്കുന്നു. സുഗുണന്റെ ഫോണ്‍  ശബ്ദിക്കുന്നു. ]

സുഗുണൻ: അതെ, സുഗുണൻ ആണ്. അതെ സുഗുണൻ തന്നെ. ഓ ഓ .. ശരി. സുരേഷ്, ഞാൻ ഇപ്പൊ ലക്ഷ്മിയുടെ കൂടെ ഒന്ന് പട്ടണത്തിൽ കറങ്ങാൻ വന്നിരിക്കയാണ്. നീ നാളെ വിളിക്കൂ.

[സുഗുണൻ ഫോണ്‍ കട്ട് ചെയ്യുന്നു. ലക്ഷ്മിയെ നോക്കി പറയുന്നു]

സുഗുണൻഹാ  .. ഇനി പറയു ലക്ഷ്മി..

ലക്ഷ്മിസുഗുണൻ കോളേജിൽ ഫസ്റ്റും  ഇവിടെ ത്തന്നെ വലിയ 
ജോലിയും കിട്ടിയല്ലോകാമ്പസ് ഇന്റർവ്യൂവിൽത്തന്നെ ഇത്ര വലിയ ശമ്പളവും പൊസിഷനും 
ചരിത്രത്തിൽ ആദ്യമാണ്ഞാൻ ഭാഗ്യവതി ആണ് സുഗുണാ.

സുഗുണൻലക്ഷ്മീ, നീ കൂടെ ഉള്ളതല്ലേ എന്റെ ഭാഗ്യം. ഞാൻ നിന്റെ അച്ഛനോട് നമ്മുടെ കല്യാണത്തിനു സമ്മതം ചോദിക്കട്ടെ?

ലക്ഷ്മിനമ്മുടെ കല്യാണം കഴിഞ്ഞാൽ എനിക്ക് സുഗുണന്റെ നാട്ടിവന്നു നിൽക്കാൻ കഴിയില്ല സുഗുണാഎനിക്ക്  പട്ടണവും 
എന്റെ പേരന്റ്സിനെയും മറ്റും വിട്ടു പോവാൻ കഴിയില്ല.

[സുഗുണൻ തല കുനിച്ചു ആലോചിച്ചു പറയുന്നു]

സുഗുണൻഞാൻ മുന്നേ പറഞ്ഞത് പോലെ എനിക്ക്  നാട്ടിൽ എന്റെ അമ്മ മാത്രമേ ഉള്ളൂഞങ്ങളുടെ 
ബാക്ക്ഗ്രൌണ്ട് അറിഞ്ഞാൽ നിന്റെ അച്ഛൻ നമ്മുടെ കല്യാണത്തിനു സമ്മതിക്കുമെന്ന് തോന്നുന്നില്ല. പിന്നെ നിനക്ക് എന്റെ ഗ്രാമത്തിൽ പോകാൻ താത്പര്യവുമില്ല. അതുകൊണ്ട് എനിക്ക് വേറെ ആരുമില്ലെന്ന് നിന്റെ അച്ഛനോട് 
പറഞ്ഞാൽ മതി.

ലക്ഷ്മിഅത് നല്ല ഐഡിയാ ആണല്ലോസുഗുണന്റെ പഠിപ്പും 
ശമ്പളവും  പൊസിഷനും മാത്രം മതി എന്റെ ഡാഡി നമ്മുടെ 
കല്യാണത്തിനു സമ്മതിക്കാൻ.

സുഗുണൻ: ലക്ഷ്മീ, നമ്മൾ ഇവിടം വരെ വന്ന നിലയ്ക്ക് നമുക്കീ ക്ലബ്ബിൽ ഒന്ന് കയറി ആഘോഷിച്ച് തിരിച്ചു പോകാം എന്താ.

[രണ്ടു പേരും പരസ്പരം നോക്കി സ്നേഹവശ്യതയോടെ പുഞ്ചിരിക്കുന്നുനടന്നു  മുന്നിലുള്ള  ഡാൻസ് ക്ലബ്ബിൽ കയറി ഇരിക്കുന്നു. വെളിച്ചം കുറയുന്നു, പിന്നെയും കൂടുന്നു.]

[ക്ലബ് അന്തരീക്ഷംപിന്നണിയിൽ  ആളുകൾ സംസാരിച്ചു 
കൊണ്ടിരിക്കുന്നുചെറിയ തോതിൽ സംഗീതം ഒഴുകുന്നു  സുഗുണൻ അവന്റെ പ്രണയിനിയുടെ കൂടെ]

ലക്ഷ്മിഎന്റെ സുഗുണാനീ എത്ര നല്ലവനാണ്. You are so brilliant.

സുഗുണൻലക്ഷ്മീ, നിനക്കെന്നോടുള്ള ഈ ഇഷ്ടം കാണുമ്പോൾ ഞാൻ സ്വയം മതിമറന്നു പോകുന്നു.

ലക്ഷ്മിസുഗുണാനിനക്കീ കണ്ണുകൾ എവിടുന്നു കിട്ടി? it is so attractive കണ്ണുകൾ കണ്ടാൽ ഏതു പെണ്ണും നിന്നെ ഒന്ന് കൊതിച്ചു പോകുംസുഗുണാ, I'm so happy that we are in love. 

സുഗുണൻ: കഴിഞ്ഞ ജന്മത്തിലും നമ്മൾ ഇങ്ങനെത്തന്നെ ആയിരുന്നിരിക്കും അല്ലേ ലക്ഷ്മീ. അല്ലാതെ, നമ്മൾ ഇങ്ങനെ  കണ്ടുമുട്ടില്ലല്ലോ. 

[യുഗ്മഗാനംവെളിച്ചം മങ്ങുന്നുവെളിച്ചം തിരിച്ചു വരുന്നു.]

രംഗം എട്ട്‌

[ലക്ഷ്മിയുടെ വീട്പ്രൗഡ്ഡിയുള്ള ഗൃഹാന്തരീക്ഷം. സുഗുണനും 
ലക്ഷ്മിയും ലക്ഷ്മിയുടെ അച്ഛനും രംഗത്ത് (സുഗുണനും ലക്ഷ്മിയും പട്ടണത്തിൽ നിന്ന് വന്ന അതേ വേഷത്തിൽ). അച്ഛൻ ഒരു അഹംഭാവ ഭാവത്തിൽ. എല്ലാ സംസാരത്തിലും പണം മുഴച്ചു നിൽക്കുന്നു. എന്നാലും പിശുക്കിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു.]

സുഗുണൻഅങ്കിൾഞാൻ സുഗുണൻ. എന്നെ മനസ്സിലായിക്കാണുമെന്നു കരുതുന്നു. ഞാനും ലക്ഷ്മിയും തമ്മിൽ ഇഷ്ടത്തിലാണ്എനിക്ക് 
ലക്ഷ്മിയെ വിവാഹം കഴിച്ചു തരാമോ?

ലക്ഷ്മിയുടെ അച്ഛൻസുഗുണൻഎന്റെ മകൾ ലക്ഷ്മിയുടെ 
സന്തോഷമാണ് എനിക്ക് ഏറ്റവും വലുത്ലക്ഷ്മി എന്നോട് എല്ലാം 
പറഞ്ഞു. എന്നെപ്പറ്റി എനിക്ക് എനിക്ക് വളരെ മതിപ്പാണ് ഓ അല്ല, സുഗുണനെപ്പറ്റി എനിക്ക് വളരെ മതിപ്പാണ്.

സുഗുണൻ: Thank you uncle. ലക്ഷ്മിയുടെ സ്വഭാവം എന്നെ വല്ലാതെ ആകർഷിച്ചു. She is very cultured.

ലക്ഷ്മിയുടെ അച്ഛൻ: അതെ ഞാൻ അവളെ അങ്ങനെ ആണ് വളർത്തിയത്. സുഗുണൻ പട്ടണത്തിലെ ഏറ്റവും വലിയ 
പണക്കാരനായ എനിക്ക് ആരെയും എന്റെ മോളുടെ ഭർത്താവായി കിട്ടുംപക്ഷേ അവൾ ഒരു ഇഷ്ടം പറഞ്ഞാൽ ഞാൻ അതിനു എതിര് 
പറയാറില്ലഅതിനാൽ എനിക്ക്  വിവാഹത്തിനു എനിക്ക് 
സമ്മതമാണ്എന്റെ എല്ലാ സ്വത്തുക്കളും  അല്ല പകുതി  സ്വത്തുക്കൾ   ഞാൻ നിങ്ങൾക്കായി തരികയാണ്.

സുഗുണൻഅങ്കിൾ,  അങ്ങയോടു എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.

ലക്ഷ്മി: Thank you daddy, thank you. 

ലക്ഷ്മിയുടെ അച്ഛൻ:ഹും... സുഗുണന് വേറെ ബന്ധുക്കൾ ഒന്നും 
ഇല്ലാത്തത് കൊണ്ട് മറ്റൊന്നും ഇനി ആലോചിക്കേണ്ടതില്ലല്ലോ. ബന്ധുക്കൾ അധികം ഇല്ലാത്തത് നന്നായി, സദ്യ കുറച്ചല്ലേ വേണ്ടതുള്ളൂ.

സുഗുണൻ: അതെ അങ്കിൾഎന്റെ ലക്ഷ്മിയും നിങ്ങളുമൊക്കെയേ ഇനി എന്റെ ബന്ധുക്കളായിട്ടുള്ളൂ.

ലക്ഷ്മിയുടെ അച്ഛൻശരി. (പതുക്കെ - കല്യാണത്തിന്റെ ചിലവ് ആരെടുക്കും ) ഹും ..എല്ലാം സുഗുണന്റെയും ലക്ഷ്മിയുടെയും ആഗ്രഹം പോലെ 
തന്നെ ആകട്ടെഎങ്കിൽ വിവാഹം നമുക്ക് ഉടനെ തന്നെ നടത്താം. നാദസ്വരം ഉയരട്ടെ, മണിയറ ഒരുങ്ങട്ടെ.

[നാദസ്വരം... വെളിച്ചം മങ്ങി മങ്ങി പോകുന്നു.]

രംഗം ഒൻപത്

[കുറച്ചു വർഷങ്ങൾക്ക് ശേഷം. ലക്ഷ്മിയുടെ വീട്സുഗുണൻ ഇരുന്നു പത്രം വായിക്കുന്നു
ലക്ഷ്മി വലിയ ഒരു പുസ്തകം വായിക്കുന്നു.]

ലക്ഷ്മിമക്കളുടെ വെക്കേഷൻ അടുത്തു വരുന്നു.

സുഗുണൻ: ഓ അത് ശരിയാ. പരീക്ഷ കഴിഞ്ഞ ഉടൻ അവരെ ബോർഡിങ്ങിൽ നിന്ന് കൂട്ടിക്കൊണ്ട് വരണം.

ലക്ഷ്മി: ഇത്തവണ നമ്മളെവിടെയാ വേക്കേഷൻ ആഘോഷിക്കാൻ പോകുന്നത്? കുട്ടികൾ അതറിയാനുള്ള തിടുക്കത്തിൽ ആവും.

സുഗുണൻ: ഇത്തവണ അമേരിക്കയിൽ പോയാലോ? അവിടെ നമ്മൾ ഇതുവരെ പോയിട്ടില്ലല്ലോ. വിസയുടെ തയ്യാറെടുപ്പുകൾ ഉടൻ തുടങ്ങണം.

ലക്ഷ്മി:  wow സുഗുണാ. You are so sweet. Kids will love it.

[ലക്ഷ്മി സുഗുണനെ കസേരയുടെ പിൻഭാഗത്തുകൂടെ കെട്ടിപ്പിടിക്കുന്നു. ]

[ഫോണ്‍  അടിക്കുന്ന ശബ്ദംസുഗുണൻ വന്നു ഫോണ്‍  എടുക്കുന്നു.]

സുഗുണൻഅതെ അതെ ഇത് സുഗുണൻ ആണ്എന്ത്എന്റെ അമ്മ മരിച്ചു പോയെന്നോ? ... അതെ അതെഞാൻ പുറപ്പെടുകയായിശരി .. ശരി..

[ശോകസംഗീതം. സുഗുണൻ വിഷണ്ണനായി കരഞ്ഞു കൊണ്ട് 
നിൽക്കുന്നുലക്ഷ്മി ഒന്നും കാര്യമാക്കാതെ സുഗുണനെ നോക്കി 
ഇരിക്കുന്നു.  വെളിച്ചം മങ്ങുന്നു]

രംഗം പത്ത്
[സുഗുണന്റെ അമ്മ മരിച്ചു കിടക്കുന്നുഅവരുടെ അടുത്തു ഒന്ന് 
രണ്ടു ഫോട്ടോകളും ഉണ്ട്അടുത്ത് ഒരു പെട്ടി തുറന്നു ഇരിക്കുന്നു
അതിൽ കുറച്ചു കടലാസുകളും ഉണ്ട് (അമ്മ പഴയ ഓർമ്മകൾ അയവിറക്കി മരിച്ചതായി വ്യാഖ്യാനം)സുഗുണൻ അമ്മയുടെ അടുത്ത് ദുഃഖത്തോടെ 
ഇരിക്കുന്നു. പാശ്ചാത്തലത്തിൽ ഒരു കവിതാ ശകലം]

ഗർഭത്തിലണ്ഡത്തെയേറിയ നാൾ മുതൽ
കർമത്തിലാശകൾ കാർവർണമായി

പേറ്റുനോവും കഴിഞ്ഞാറ്റുനോറ്റിട്ടമ്മ
മുറ്റത്തെ മുല്ലപോലെങ്ങനെയായി

ജനനിതന്നോർമ്മയ്ക്ക് ശാന്തി പകരുവാൻ
കനിവായെൻ  നിനവിൻ കനം കുറയ്ക്കൂ

ഇനിയെന്റെ അമ്മയ്ക്ക് ഉമ്മകൾ നൽകുവാൻ
പനിനീരിൻ കണ്ണീരു തൂവുവാനാമോ


[പെട്ടെന്ന് സുഗുണന്റെ നോട്ടം അമ്മയുടെ അടുത്തുള്ള 
ഫോട്ടോയിലേക്ക് വീഴുന്നു.]

സുഗുണൻ: (ആത്മഗതം) സുന്ദരിയായ സ്ത്രീയുടെ ഫോട്ടോ ആരുടെതാണ്
എന്റെ അമ്മയുടെ ഫോട്ടോ ആണോഅയ്യോ ...

[സുഗുണന്റെ ഭാവങ്ങൾ മാറുന്നുചലനങ്ങൾ ചടുലമാവുന്നു.  അവിടെയും ഇവിടെയും ഒക്കെ നോക്കുന്നുനോട്ടം  അടുത്ത് തുറന്നു കിടക്കുന്ന  പെട്ടിയിലേക്കാവുന്നുകടലാസുകളിലേക്ക് കൈ നീങ്ങുന്നു.]

സുഗുണൻ: (ആത്മഗതംഅല്ല... ഇതെന്താണ്?  ഇതൊരു ഡോക്ടറുടെ 
കുറിപ്പാണല്ലോ?  (വായിക്കുന്നുസുഗുണന്റെ കൈകൾ വിറക്കുന്നുകവിളുകൾ 
വലിഞ്ഞു മുറുകുന്നു.)

[ഡോക്ടറുടെ ശബ്ദം: "പ്രിയപ്പെട്ട ശ്രീമതിനിങ്ങൾ ആവശ്യപ്പെട്ട 
പ്രകാരം ഞാൻ നിങ്ങളുടെ മുഖത്തിന്റെ ഒരു വശത്തെ തൊലികളും കണ്ണും നിങ്ങളുടെ ഒരുവശം  അന്ധനായ വികൃത രൂപിയായ മകന് 
വേണ്ടി അടർത്തി എടുത്തു നല്കുകയാണ്ഈ കാരണം കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ വന്നു പെടുന്ന 
വികൃതരൂപത്തിന്റെ ഉത്തരവാദിത്തം പൂർണമായും നിങ്ങളുടെ 
സമ്മതപ്രകാരവും ആവശ്യപ്രകാരവും ആണെന്ന് ബോദ്ധ്യപ്പെടുത്തുന്നു...... "]

[സുഗുണൻ ഗദ്ഗദകണ്ഠനായി  ഇരിക്കുന്നുബാക്കി വായിക്കുന്നില്ലകരഞ്ഞു വിതുമ്പുന്നു]

സുഗുണൻഅമ്മേ..!എന്റെ പൊന്നമ്മേ !.. അമ്മേ ..! ഞാൻ എത്ര ക്രൂരനാണ്.. ഞാൻ എത്ര പാപിയാണമ്മേഅമ്മയെ മനസ്സിലാക്കാൻ  മകൻ വൈകിപ്പോയല്ലോ.. അമ്മേ..  എന്റെ വളർച്ചയിൽ  ഞാനെന്റെ  അമ്മയെ അകറ്റിനിർത്തിയല്ലോ.  അയ്യോ  മ്മേ ..! അമ്മയുടെ ഒരു കണ്ണും മുഖവും വച്ചുകൊണ്ട് ഞാൻ 
അഹങ്കരിച്ചു നടന്നല്ലോ. ഞാൻ ഈ അമ്മയെ മറന്നു പോയല്ലോഇനി ഞാൻ എന്ത് ചെയ്യുംഎന്റെ അമ്മേ.. ക്രൂരനായ മകനോട്‌ അമ്മയുടെ ആത്മാവിനെങ്കിലും  
പൊറുക്കാൻ പറ്റുമോ?... അയ്യോ .... (ചുറ്റുമുള്ളവരെ നോക്കിനിങ്ങൾ നിങ്ങളുടെ അമ്മമാരെ 
കെട്ടിപ്പിടിച്ച് എനിക്ക് വേണ്ടി മാപ്പ് ചോദിക്കാമോ?... അവരുടെ കാലുകളിൽ എനിക്ക് വേണ്ടി ഒന്ന് കെട്ടിപ്പിടിക്കാമോ? .... അയ്യോ..  നിങ്ങളുടെ അമ്മമാരെയെങ്കിലും ഞാൻ ഒന്ന് 
തൊഴുതോട്ടെഅയ്യോ...അമ്മേ....
[പിന്നണിയിൽ ഒരു ശോക ഗാനം ]
മാതൃവാത്സല്യം തിരിച്ചറിയാതെ ഞാൻ
അമൃതായി ധനത്തിനെ ഓമനിച്ചൂ
അമ്മതൻ മാനസം നീറുന്ന കാഴ്ച്ചകൾ
ചിമ്മിയെൻ കണ്ണുകൾ തിമിരത്തിലാഴ്ത്തി 

മാതൃത്വമാകുന്ന തണലിലീമോനൊരു  
മലർവാടി തീർക്കുവാനാവുമോ ദേവാ

എന്റെയീ പൊയ്മുഖം തച്ചുടച്ചിട്ട്‌ നീ
എളിമതൻ  നൽമുഖം നല്കുമോ  ദേവാ

എന്റെയീ കണ്ണുകൾ ചൂഴ്ന്നെടുത്തിട്ടു നീ
അകക്കണ്ണ് പകരം  വയ്ക്കുമോ ദേവാ 

ദേവാ....... ദേവാ..........

പൊന്നമ്മയെ നീയിനി  തിരിച്ചു തരൂ
എന്റെ പൊന്നമ്മയെ തിരിച്ചു തരൂ


******ശുഭം******